തൊഴിൽ നിയമലംഘനം 24 സ്ഥാപന ഉടമകൾക്ക് ജയിൽ ശിക്ഷ
text_fieldsമനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 24 സ്ഥാപന ഉടമകൾക്ക് ജയിൽ ശിക്ഷ. ഇതിൽ ഒരു വനിതയും ഉൾപ്പെടും. ലോവർ ക്രിമിനൽ കോടതിയാണ് ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ആറുമാസം മുതൽ ഒരു വർഷം വരെയാണ് ശിക്ഷ കാലാവധി. വൻ പിഴയും വിധിച്ചിട്ടുണ്ട്. ചിലർക്ക് 1,000 ദിനാർ പിഴയിട്ടപ്പോൾ മറ്റു ചിലർക്ക് 91,000 ദിനാർ വരെ പിഴ അടക്കേണ്ടി വരും. ആവശ്യമില്ലാതിരുന്നിട്ടും നിരവധി പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് ഇവർ സൂക്ഷിച്ചതായി വ്യക്തമായി. ഇവരുടെ കൊമേഴ്യൽ രജിസ്ട്രേഷൻ (സി.ആർ) ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച ശേഷം പരാതി നൽകിയിരുന്നു. അതിനിടെ, കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന സംഘത്തെ അധികൃതർ പിടികൂടി. 14പേരാണ് പിടിയിലായത്.
ഇവരിൽ സ്വദേശികളും ഏഷ്യൻ വംശജരുമാണുള്ളത്. വിസ വിൽപനക്ക് മാത്രമായി സ്ഥാപനങ്ങൾ തുടങ്ങുന്നവരാണ് ഇവർ എന്ന് കരുതുന്നു. സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് വിസ വൻ വിലക്ക് വിൽക്കുകയാണ് ഇവരുടെ രീതിയെന്ന് ആൻറി കറപ്ഷൻ ആൻറ് ഇക്കണോമിക് ആൻറ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 1,500 ദിനാർ വരെയാണ് പ്രവാസികൾ ഒാരോ വിസക്കും നൽകിയിരുന്നത്. ഇത്തരം ചതിയിൽ നിന്ന് മോചനം നേടാനായി കഴിഞ്ഞ വർഷം ജൂലൈയിൽ എൽ.എം.ആർ.എ ‘െഫ്ലക്സി വർക് പെർമിറ്റ്’ കൊണ്ടുവന്നിട്ടും പലരും തട്ടിപ്പിന് ഇരയാകുന്നുണ്ട്.
നിലവിൽ 13,000 പ്രവാസികൾ ഇൗ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് ബഹ്റൈനിലെ നിയമാനുസൃത താമസക്കാരായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.