Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത്...

മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി

text_fields
bookmark_border
മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
cancel

മനാമ: മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. യുവതിയെ റസ്റ്റാറന്‍റിൽ തൊഴിൽ നൽകാമെന്ന് വ്യാമോഹിപ്പിച്ച് ബഹ്റൈനിലെത്തിക്കുകയും ഇവിടെ എത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ അനാശാസ്യ പ്രവർത്തനത്തിന് നിർബന്ധിക്കുകയുമായിരുന്നു. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഫ്ലാറ്റിൽ ബന്ധിയാക്കപ്പെട്ട നിലയിൽ അനാശാസ്യത്തിന് നിർബന്ധിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരയെയും പ്രതികളെയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മുഴുവൻ വിവരങ്ങളും യുവതി പൊലീസിന് കൈമാറുകയും ഇവരെ എൽ.എം.ആർ.എയുടെ കീഴിലുള്ള അഭയകേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human trafficking case
News Summary - The victim in the human trafficking case was transferred to a shelter
Next Story