Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവിെൻറ...

ഹമദ് രാജാവിെൻറ പിന്തുണയിൽ ആർ.എച്ച്.എഫ് മുന്നോട്ട്

text_fields
bookmark_border
ഹമദ് രാജാവിെൻറ പിന്തുണയിൽ ആർ.എച്ച്.എഫ് മുന്നോട്ട്
cancel
camera_alt

റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ യോഗത്തിൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിക്കുന്നു

മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷെൻറ (ആർ.എച്ച്.എഫ്) പ്രവർത്തനങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നൽകുന്ന പിന്തുണക്ക് രാജാവിെൻറ ചാരിറ്റി, യുവജനകാര്യ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നന്ദിയറിയിച്ചു. ആർ‌.എച്ച്‌.എഫ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനിലെ അനാഥർ, വിധവകൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങൾക്കും മാന്യമായ ജീവിതത്തിന് ഫൗണ്ടേഷൻ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളിൽ രാജാവിെൻറ നിർദേശങ്ങളും പിന്തുണയും നിരന്തരമായ താൽപര്യവും പ്രശസംനീയമാണ്. സൗഹൃദരാജ്യങ്ങൾക്കും അവിടത്തെ ജനങ്ങൾക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രാജാവിെൻറ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. വിവിധ രാജ്യങ്ങളിലെ സഹോദരങ്ങളോടും സുഹൃത്തുക്കളോടുമുള്ള ഭരണനേതൃത്വത്തിെൻറയും സർക്കാറിെൻറയും ജനങ്ങളുടെയും ഉറച്ചനിലപാടുകൾ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന് അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായം നൽകാനും അഫ്ഗാൻ ജനതയെ സഹായിക്കാനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരോടൊപ്പം നിൽക്കാനും രാജാവ് നൽകിയ നിർദേശങ്ങളാണ് ഏറ്റവും പുതിയ നടപടി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിൽനിന്ന് ആർ‌.എച്ച്‌.എഫിന് ലഭിക്കുന്ന മികച്ച പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. സഹോദര -സൗഹൃദ രാജ്യങ്ങളിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ആർ.എച്ച്.എഫ് തുടർന്നും സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ സുഗമമാക്കാനും സേവനങ്ങൾ നൽകുന്നത് ത്വരിതപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ഡിജിറ്റൽവത്കരണത്തെക്കുറിച്ച് ഭാരവാഹികൾ ശൈഖ് നാസറിനോട് വിശദീകരിച്ചു. ഇതിനം ഡിജിറ്റലൈസേഷൻ പദ്ധതിയുടെ 70 ശതമാനം പൂർത്തിയായി. വിഭവ സമാഹരണത്തിനായി ആർ.എച്ച്.എഫ് നടത്തുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Hamad
News Summary - The RHF moves forward with the support of King Hamad
Next Story