സ്ഥാനാർഥികൾക്ക് മേലുള്ള വർഗീയ ചാപ്പയടി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തം
text_fieldsതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആരോഗ്യകരമായ സംവാദങ്ങൾക്കും വികസന ചർച്ചകൾക്കും പകരം എതിർ സ്ഥാനാർത്ഥികൾക്ക് മേൽ വർഗീയ ചാപ്പ കുത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തിന് വലിയ ഭീഷണിയാണ്. ജനകീയ വിഷയങ്ങളിൽ മറുപടി നൽകാൻ കഴിയാതെ വരുമ്പോൾ, എതിരാളികളെ മതപരമായോ വർഗീയമായോ ലേബൽ ചെയ്ത് വോട്ടർമാർക്കിടയിൽ ഭീതി പടർത്തുന്നത് ഒരു കപട തന്ത്രമാണ്. മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്നവർ തന്നെ വോട്ടിനായി സ്ഥാനാർത്ഥികളെ മതത്തിന്റെ കണ്ണിലൂടെ നോക്കി വിലയിരുത്തുന്നതും അവർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സ്വന്തം രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുന്നതിന് പകരം, മറുപക്ഷത്തുള്ള സ്ഥാനാർത്ഥിയുടെ വിശ്വാസത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണം നടത്തുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള വിഭാഗീയ ചിന്തകൾ പടർത്തുന്നതിലൂടെ താൽക്കാലിക വിജയം നേടാമെങ്കിലും, അത് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന മുറിവുകൾ ആഴത്തിലുള്ളതായിരിക്കും.
സ്ഥാനാർത്ഥികളുടെ യോഗ്യതയും കർമ്മശേഷിയും ചർച്ചയാകേണ്ട വേദികളിൽ വർഗീയതയുടെ വിഷം കലർത്തുന്ന ഈ രീതിയെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം. വ്യക്തിഹത്യയിലൂടെയും വർഗീയ മുദ്ര കുത്തലിലൂടെയും അധികാരം പിടിക്കാനുള്ള ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ വോട്ടർമാർ തയ്യാറാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

