മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റ് 2025 മുതൽ രക്ഷപ്പെടുത്തിയത് 84 ഇരകളെ- ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റ് 2025 മുതൽ 2026 ആദ്യ പകുതി വരെയുള്ള കാലയളവിൽ 70 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഇതിലൂടെ 84 ഇരകളെ രക്ഷപ്പെടുത്തുകയും 92 പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 30-ന് ആചരിക്കുന്ന ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയിലെ അംഗങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന്റെ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുടെയും അടിസ്ഥാനത്തിൽ ഈ ഗുരുതരമായ കുറ്റകൃത്യത്തെ നേരിടാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ ശൈഖ് റാശിദ് ആവർത്തിച്ചു.
മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി മനുഷ്യക്കടത്ത് വിരുദ്ധ മേഖലയിൽ പുതിയ ശാസ്ത്രീയ ഗവേഷണ അവാർഡും അദ്ദേഹം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

