Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളം ശരിയായ...

കേരളം ശരിയായ നവോത്ഥാനം നേടിയിട്ടില്ല -സണ്ണി എം. കപ്പിക്കാട്

text_fields
bookmark_border
കേരളം ശരിയായ നവോത്ഥാനം നേടിയിട്ടില്ല -സണ്ണി എം. കപ്പിക്കാട്
cancel
camera_alt????? ??. ????????????

മനാമ: പറയുംപോലുള്ള സാമൂഹിക നവോത്ഥാനം കേരളം ഒരിക്കലും കൈവരിച്ചിട്ടില്ലെന്ന് പ്രമുഖ ചിന്തകനും ആക്ടിവി സ്റ്റുമായ സണ്ണി എം കപ്പിക്കാട് പറഞ്ഞു. സാമൂഹിക നവോത്ഥാനം കൈവരിച്ചുവെന്ന് പറയുന്നവരോട് ചോദിക്കാനുള്ള ത് എന്തുെകാണ്ട് ജാതി മിശ്രിത വിവാഹങ്ങൾ വ്യാപകമാകുന്നില്ല എന്നതാണ്. വനിതകൾക്ക് ആവശ്യമായ സ്വാതന്ത്ര്യവ ും സാമൂഹിക പരിഗണനയും ഇനിയും ലഭിക്കാത്തതിെൻറ കാരണമെന്താണ്. ജാതിയെ കുറിച്ച് പതിറ്റാണ്ടുകളായി ഒളിച്ചുകളി നടത്തുകയായിരുന്ന സമൂഹമാണ് മലയാളികളുടെത്. പരസ്യമായ ജാതി വിവേചനം വ്യാപകമായില്ല. എങ്കിലും മനസിനകത്ത് ജാതി വേർതിരിവ് ബഹുഭൂരിപക്ഷവും കൊണ്ടുനടക്കുന്നുണ്ട്.

നവോത്ഥാന മൂല്ല്യങ്ങൾക്ക് യഥാർഥ പിന്തുണ കിട്ടാതിരുന്ന സ്ഥലമാണ് കേരളം. നാം യഥാർത്ഥത്തിൽ പുരോഗമന പാതയിൽ എവിടെവരെ എത്തി എന്ന് ചോദിക്കാനുള്ള അവസരംപോലും നിഷേധിച്ച അവസ്ഥയാണ്. നവോത്ഥാന ഘടകങ്ങളെ മാനിക്കാത്ത നാട് എന്നുതന്നെ പറയാം. രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക രംഗങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൂടി കൈപിടിച്ച് മുന്നോട്ട് വരുേമ്പാൾ മാത്രമായിരിക്കും ഒരു സമൂഹത്തിെൻറ യാഥാർഥ നവോത്ഥാന ലക്ഷ്യം സാധൂകരിക്കപ്പെടുക. കേരളത്തിൽ അടുത്തിടെയായി ചില പോസിറ്റീവ് വശം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ദലിതുകളുടെയും ആദിവാസികളുടെയും വിഷയങ്ങൾ ചർച്ച െചയ്യുന്ന അന്തരീക്ഷം സാമൂഹിക മാധ്യമങ്ങൾ വഴി സാധ്യമായിരിക്കുന്നു. ജാതി, ലിംഗനീതി, അംബേദ്കർ ആശയം എന്നിവ പോസിറ്റീവായി ചർച്ച ചെയ്യുന്നുണ്ട്. മുഖ്യധാര മാധ്യമങ്ങൾ ഇൗ വിഷയത്തിൽ ഇനിയും പുരോഗമനപരമായ രീതിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ ചെയ്യുന്ന പങ്ക് വലുതാണ്.

സാമൂഹികമായ നിരവധി പിന്നാക്കാവസ്ഥകൾ ചർച്ച ചെയ്യുവാൻ സാമൂഹിക മാധ്യമങ്ങളുടെ തലം ഗുണകരമായി മാറുന്നുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുന്നിലേക്ക് എത്തിക്കാൻ ചർച്ചകൾ കാരണമാകുന്നുണ്ട്. കേരളം ദലിത്, ആദിവാസി വിഭാഗങ്ങളുടെ നേർക്ക് കുറച്ചുകൂടി കണ്ണും കാതും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദലിതരുടെ വിഷയങ്ങൾ ദലിതരുടെ മാത്രം വിഷയങ്ങളായി പരിഗണിക്കപ്പെടുന്നു. ദലിതരായ നേതാക്കളെ ചാനലുകൾ ചർച്ചക്ക് വിളിക്കുന്നതുപോലും ദലിത് പ്രശ്നങ്ങൾ വാർത്തയാകുന്ന സാഹചര്യത്തിൽ മാത്രമാണ്. പൊതുവിഷയങ്ങളിൽ ദലിതരുടെ അഭിപ്രായം തേടാത്തതിെൻറ കാരണം ഇനിയും മനസിലായിട്ടില്ല. പൊതു വിഷയങ്ങളിൽ ഇന്നുവരെ ഒരു മുഖ്യധാര മാധ്യമ പ്രവർത്തകരും ദലിത് ആദിവാസി നേതാക്കളോട് അഭിപ്രായം ചോദിക്കുന്നില്ല. ബോധപൂർവ്വമായി സംഭവിക്കുന്നതല്ല ഇത്. ആദിവാസി, ദലിത് സമൂഹം നേരിടുന്ന വിവേചനങ്ങളുടെ ഉദാഹരണമാണിതെന്നും സണ്ണി എം. കപ്പിക്കാട് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssunny kappikad
News Summary - sunny kappikad- bahrain-gulf news
Next Story