Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേനല്‍ക്കാല തൊഴില്‍...

വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ; കർശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

text_fields
bookmark_border
വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ; കർശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം
cancel

മനാമ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതല്‍ നാലു വരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനങ്ങൾ ഫ്രീ ഹോട്ട്‌ലൈനായ 80001144,17111666 എന്നീ നമ്പറുകളിൽ വിളിച്ച് ആളുകൾക്ക് അറിയിക്കാമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്‌സ് (എൻ.ഐ.എച്ച്.ആർ) അറിയിച്ചു. എൻ.ഐ.എച്ച്.ആർ പരാതികൾ സ്വീകരിക്കുകയും ലംഘനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കേസുകൾ റഫർ ചെയ്യുകയും ചെയ്യും.

നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും നിയമലംഘനമെന്ന് കണ്ടെത്തുന്ന കേസുകൾ നടപടിക്കായി റഫർ ചെയ്യുമെന്നും എൻ.ഐ.എച്ച്.ആർ അറിയിച്ചു. സൂര്യാഘാതം നേരിട്ടേൽക്കുന്ന തൊഴിൽ ചെയ്യുന്നവർക്കാണ് നിയമം ബാധകം. ഗാർഹിക തൊഴിലാളികൾക്ക് ഈ നിയമം ബാധകമല്ല. ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനക്കായി തൊഴിൽ മന്ത്രാലയവും നിയമിച്ചിട്ടുണ്ട്. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാർ വരെ പിഴ ചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. 2013ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞ വർഷം 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മൊത്തം 19,841 പരിശോധനകൾ നടത്തി.

ബഹ്‌റൈൻ ഫ്രീ ലേബർ യൂനിയൻ ഫെഡറേഷനും (അൽ ഹുർ) ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യൂനിയൻ പ്രവർത്തകർ കമ്പനികളും വർക്ക്‌സൈറ്റുകളും സന്ദർശിച്ച് തൊഴിലുടമകളെയും ജീവനക്കാരെയും ബോധവത്കരിക്കും. ആരോഗ്യ-സുരക്ഷാ പരിപാടികളെക്കുറിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കു വേണ്ട അവബോധമില്ലാത്തത് വെല്ലുവിളിയാണ്. തൊഴിലാളികൾക്ക് കുപ്പിവെള്ളവും ലഘുഭക്ഷണവും വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്നുണ്ട്. ബീറ്റ് ദി ഹീറ്റ് 2023 പദ്ധതിയുടെ ഭാഗമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടും ലൈറ്റ് ഓഫ് കൈൻഡ്നെസ് പ്രവർത്തകരും സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentSummerrestriction
News Summary - Summer employment restriction
Next Story