ചില എക്സ്ചേഞ്ച് ആപ്പുകളിൽ ദീനാറിന് 240 രൂപവരെ ലഭിക്കുന്നുണ്ട്
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ റെക്കോഡ് തകർച്ചയിൽ രൂപക്കെതിരായ വിനിമയ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ബഹ്റൈൻ ദീനാർ. രൂപക്കെതിരെ ഒരു ദീനാറിന് ഏതാനും ദിവസങ്ങളായി 237ന് മുകളിൽ ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച ഇത് 239ഉം വെള്ളിയാഴ്ച 240ഉം വരെ എത്തി. അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ബഹ്റൈൻ ദീനാറിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ കറൻസികളിലും ഉയർച്ചയുണ്ടായി. വെള്ളിയാഴ്ച വൻ നഷ്ടത്തോടെ ഡോളറിനെതിരെ 90.56ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാവാത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്. വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് ഉൾപ്പെടെ വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്.
ഇത് കടുത്ത സമ്മർദമാണ് രൂപക്ക് സൃഷ്ടിക്കുന്നത്. രൂപക്കെതിരായ ദീനാറിന്റെ ഉയർച്ചയും നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതും പ്രവാസികൾക്ക് ഗുണകരമായി. യു.എ.ഇ ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, കുവൈത്ത് ദീനാർ, ഒമാനി റിയാൽ എന്നിവയുടെ വിനിമയ നിരക്കിലും സമാന ഉയർച്ചയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

