സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എങ്ങനെ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള നടപടിക്രമങ്ങളും സമർപ്പിക്കേണ്ട രേഖകളും എന്തൊക്കെയാണ്? കഴിഞ്ഞ ആഴ്ചകളിൽ എഴുതിയ വിവരങ്ങൾ വളരെ ഉപകാരപ്രദമാണ്.- സന്തോഷ് കുമാർ
- സോഷ്യൽ ഇൻഷുറൻസിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ അപകടം നടന്ന് 24 മണിക്കൂറിനകം സമർപ്പിക്കണം. ഇത് ചെയ്യുന്നത് തൊഴിലുടമയാണ്. അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ആനുകൂല്യമോ നഷ്ടപരിഹാരമോ ലഭിക്കാൻ അർഹതയുണ്ടാകൂ.
- അപകടം കാരണം അംഗവൈകല്യമാണ് സംഭവിച്ചതെങ്കിൽ അതിന്റെ തോത് തീരുമാനിച്ച രേഖ. ഇത് ചികിത്സയെല്ലാം കഴിഞ്ഞ് മെഡിക്കൽ കമീഷനാണ് നൽകുന്നത്. അംഗവൈകല്യത്തിന്റെ തോതനുസരിച്ച് സോഷ്യൽ ഇൻഷുറൻസിൽ കാണിച്ചിരിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ലഭിക്കുക. ഒരു നിശ്ചിത തുകയാണ് വിദേശ തൊഴിലാളികൾക്ക് ലഭിക്കുക.
- മരണം സംഭവിക്കുകയാണെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
- അനന്തരാവകാശികൾ ആരൊക്കെയെന്ന് തെളിയിക്കുന്ന രേഖ (ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്).
- അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. ഓരോ അനന്തരാവകാശിക്കും ലഭിക്കുന്ന അർഹതയുടെ തോത് പ്രകാരം നഷ്ടപരിഹാരം എല്ലാ നടപടികളും പൂർത്തിയായശേഷം സോഷ്യൽ ഇൻഷുറൻസ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
- എല്ലാ അനന്തരാവകാശികൾക്കും കൂടി ലഭിക്കുന്ന നഷ്ടപരിഹാരം ഒരാൾക്ക് നൽകാൻ സാധിക്കും. അങ്ങനെയാണ് ചെയ്യുന്നതെങ്കിൽ അതിനുള്ള രേഖയും സമർപ്പിക്കണം. അതായത്, പ്രായമാകാത്ത മക്കൾക്ക് ലഭിക്കുന്ന വിഹിതം അവരെ നോക്കുന്ന ആളിന്റെ പേരിലാണ് നൽകുന്നത്. ഇതിനുവേണ്ടി ഒരു പ്രത്യേക പവർ ഓഫ് അറ്റോണി നൽകിയാൽ മതി. അതുപോലെ, ഇവിടെ ഒരു ബഹ്റൈനി അഭിഭാഷകനെ നിയമിക്കുകയോ വേറെ ആരെയെങ്കിലും അധികാരപ്പെടുത്തുകയോ ചെയ്യണം. ഇതിനായി പവർ ഓഫ് അറ്റോണി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

