ലിനിയുടെ അന്ത്യാഭിലാഷം നിറവേറും; മക്കൾ ബഹ്‌റൈൻ സന്ദർശിക്കും
text_fieldsമനാമ: നിപയുടെ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ആഗ്രഹങ്ങളിലൊന്ന് മക്കളെ പ്രവാസിയായ ഭർത്താവ് സജേഷ് ബഹ് റൈനിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു. മരിക്കും എന്നുറപ്പായേപ്പാൾ പ്രാണനൊമ്പരത്തോടെ ഭർത്താവിന് എഴുതിയ കത്തിലും ആ ആവശ്യമുന്നയിച്ചിരുന്നു. സജേഷിന് പിന്നീട് കേരള ഗവൺമെൻറ് ജോലി നൽകിയതോടെ ലിനിയുടെ ആഗ്രഹം ബാക്കിയായി. എന്നാൽ ബഹ്റൈനിലെ സുഹൃത്തുക്കളും സജേഷ്കൂടി അംഗമായിരുന്ന ‘ഒരുമ’യുടെ പ്രവർത്തകരും സജേഷിെൻറയും ലിനിയുടെയും മക്കൾക്ക് ബഹ്‌റൈൻ സന്ദർശിക്കാൻ അവസരം ഒരുക്കുകയാണ്. ജൂലൈ പത്തിന് സജേഷും മക്കളായ റിതുൽ (ആറ്), സിദ്ധാർഥ് (മൂന്ന്), ലിനിയുടെ മാതാവ് രാധ എന്നിവർ ബഹ്റൈനിൽ എത്തും. ഒരുമ സാംസ്കാരികവേദി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിെൻറ സഹകരണത്തോടെ കോൺവെക്സ് ഇവെൻറ്സുമായി ചേർന്ന് ജൂലൈ 12ന് രാത്രി ഏഴ് മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടത്തുന്ന 'സിസ്റ്റർ ലിനി സ്നേഹ സ്മൃതി' എന്ന പരിപാടിയിൽ ഇവർ പെങ്കടുക്കും. അഞ്ചുദിവസത്തെ സന്ദർശനമാണ് ഉദ്ദേശിക്കുന്നത്.
കുഞ്ഞുങ്ങളെ നേരിട്ട് കാണുക എന്നത് ബഹ്റൈനിലെ ഭൂരിപക്ഷം മലയാളികളുടെയും ആഗ്രഹവുമാണ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപവത്ക്കരണയോഗം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഇന്ത്യൻ ക്ലബ് ഹാളിൽ ചേരുന്നുണ്ട്. ലിനിയുടെ അന്ത്യാഭിലാഷം നിറവേറ്റപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സജേഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മൂത്തമകൻ മുമ്പ് ഇൗ ആവശ്യം ഉന്നയിക്കുമായിരുന്നത് ലിനിക്ക് അറിയാമായിരുന്നു. വർഷങ്ങളോളം ബഹ്റൈനിൽ ജോലി ചെയ്തിരുന്ന താൻ ലിനിയെയും മക്കളെയും ബഹ്റൈനിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് വിധി ലിനിയെ കവർന്നെടുത്തത്. എന്നിരുന്നാലും ഇൗ യാത്രയിൽ ലിനി ഒപ്പമില്ല എന്നതും വേദന നൽകുന്നുണ്ട്. ലിനി കഥാപാത്രമായ ‘വൈറസ്’ സിനിമ കണ്ടതായും ലിനിയായി വേഷമിട്ട റിമ കല്ലിംങൽ കഥാപാത്രത്തോട് നീതി പുലർത്തിയിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.