Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ത്രീ ശാക്തീകരണ...

സ്ത്രീ ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പുരോഗതി

text_fields
bookmark_border
women empowerment
cancel

മനാമ: സ്ത്രീ ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തി ബഹ്റൈൻ. സുപ്രീം കൗൺസിൽ ഫോർ വിമൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രഫഷനൽ മേഖലകളിലടക്കം സ്ത്രീ സാന്നിധ്യം അധികരിച്ചതായും ശാക്തീകരണത്തിൽ പുരോഗതി വന്നതായും കണ്ടെത്തി. നിലവിൽ രാജ്യത്തെ ഡോക്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്. കൂടാതെ, 80 ശതമാനത്തിലധികം നഴ്സുമാരും സ്ത്രീകളാണ്. 2007ൽനിന്ന് ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റമാണ് പ്രകടമാകുന്നത്. പൊതുമേഖലയിലെ 10 ജോലികളിൽ ആറെണ്ണത്തിലും ഇപ്പോൾ ബഹ്‌റൈനി സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും കണക്കുകൾ പറയുന്നു. സ്പെഷലിസ്റ്റ് റോളുകളിൽ 64 ശതമാനം സ്ത്രീകളാണ്. 2007ൽ സർക്കാർ ജീവനക്കാരിൽ 10ൽ നാലിൽ താഴെ മാത്രമായിരുന്നു സ്ത്രീകൾ.

കണക്കുകൾ പ്രകാരം ഒരുകാലത്ത് പുരുഷാധിപത്യമുണ്ടായിരുന്ന പല മേഖലകളിലും ഇന്ന് സ്ത്രീ സാന്നിധ്യം പുരോഗതി കാണിക്കുന്നുണ്ട്. പൊതു-സ്വകാര്യ സർവകലാശാലകളിൽ നിലവിൽ അധ്യാപക തസ്തികകളിൽ 57 ശതമാനം സ്ത്രീകളാണ്. 10 വർഷം മുമ്പ് ഇത് 50-50 എന്ന അളവിലായിരുന്നു. അഞ്ച് വർഷം മുമ്പ് ഇത് 49 ശതമാനവുമായിരുന്നു. നിയമരംഗത്തും സമാനമായ പ്രവണതയാണ് കാണിക്കുന്നത്. ഇന്ന്, ബഹ്‌റൈനി അഭിഭാഷകരിൽ 57 ശതമാനം സ്ത്രീകളാണ്. 10 വർഷം മുമ്പ് ഈ രംഗത്തും 50-50 എന്ന രീതിയിലായിരുന്നു. എന്നിരുന്നാലും, ജുഡീഷ്യറിയിലും എൻജിനീയറിങ് മേഖലയിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണ്. 2017ൽ 30 ശതമാനമായിരുന്ന എൻജിനീയറിങ്ങിലെ സ്ത്രീകളുടെ സാന്നിധ്യം ഇന്ന് 37 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ ജുഡീഷ്യറിയിൽ, 14 ശതമാനം മാത്രമാണ് വനിത ജഡ്ജിമാർ. കോടതികളിൽ ഒരു സാന്നിധ്യവുമില്ലാതിരുന്ന കാലഘട്ടത്തിൽനിന്ന് ഇവിടെയെത്തിയതും ഒരു വലിയ മുന്നേറ്റമാണ്.

നേതൃത്വപരമായ സ്ഥാനങ്ങളിലും സ്ത്രീകൾ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. പൊതുമേഖലയിലെ എല്ലാ എക്സിക്യൂട്ടിവ് തലത്തിലുള്ള ജോലികളിൽ പകുതിയും, സ്പെഷലിസ്റ്റ് റോളുകളിൽ ഏകദേശം മൂന്നിൽ രണ്ടും ഇപ്പോൾ സ്ത്രീകളാണ് വഹിക്കുന്നത്. മന്ത്രിസഭയിൽ 10 മന്ത്രിമാരിൽ നാലുപേരും സ്ത്രീകളാണ്. പാർലമെന്‍റിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ട് സ്ത്രീകൾക്ക് സീറ്റ് ലഭിച്ചു. ഇത് സഭയുടെ അഞ്ചിലൊന്ന് ഭാഗമാണ്. ശൂറാ കൗൺസിലിൽ 25 ശതമാനം വനിത അംഗങ്ങളാണ്. മുഹറഖ്, വടക്കൻ, തെക്കൻ ഗവർണറേറ്റുകളിലെ മുനിസിപ്പൽ കൗൺസിലുകളിൽ 30 സീറ്റുകളിൽ മൂന്നെണ്ണവും സ്ത്രീകൾക്കാണ്.

കൂടുതൽ സ്ത്രീകൾക്ക് ജോലി ലഭിക്കാനും, ചെറുകിട ബിസിനസുകൾ ആരംഭിക്കാനും, പൊതുജീവിതത്തിൽ ശക്തമായ സ്വാധീനത്തിനും സഹായിക്കുന്നതിനുള്ള നടപടികളുമായി കൗൺസിൽ 2025-2026 വർഷങ്ങളിലേക്ക് ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ജോലിയും കുടുംബവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന സ്ത്രീകളെ പിന്തുണക്കുക, സ്ത്രീകൾ പ്രധാന വരുമാനമാർഗമായ കുടുംബങ്ങളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsWomen EmpowermentBahrain NewsSupreme Council for Women
News Summary - Significant progress in the field of women's empowerment
Next Story