മകരവിളക്ക് തെളിഞ്ഞു; ശരണമന്ത്രങ്ങളുമായി ബഹ്റൈനിലെ വിശ്വാസികൾ
text_fieldsമനാമ: കേരളത്തിലെ പൊന്നമ്പലമേട്ടിൽ േജ്യാതി തെളിഞ്ഞ നിമിഷങ്ങളിൽ ശരണമന്ത്രങ്ങളുമായി ബഹ്റൈനിലെ വിശ്വാസികൾ ക്ഷേത്രങ്ങളിൽ ഒരുമിച്ചുകൂടി. കാനു അയ്യപ്പ േക്ഷത്രത്തിൽ വൈകിട്ട് ആറുമണിേയാടെ മകരവിളക്ക് പൂജകൾ ആരംഭിച്ചു. നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജ നടന്നത്. കൂപ്പുകൈകളുമായി ഭക്തരുടെ നീണ്ട ക്യൂവും കാണാമായിരുന്നു. പ്രധാനപ്പെട്ട അയ്യപ്പ േക്ഷത്രമായ ഇവിടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ദർശനത്തിനായി നിരവധിപേരാണ് എത്തിയത്. ബഹ്റൈനിലുള്ള ഗുരുവായൂർ കൃഷ്ണക്ഷേത്രത്തിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേക പൂജകൾ, ഗീതായഞ്ജം,പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. നാട്ടിൽ നിന്നെത്തിയ തന്ത്രിയുടെ നേതൃത്വത്തിലാണ് ഇവിടെ മകര വിളക്ക് മഹോത്സവം നടന്നത്.
വൈകിട്ട് ആറിന് നടന്ന അയ്യപ്പ സ്ത്രോത്തത്തിനുശേഷം ഭജന നടന്നു. മുംബൈൽ വിത്തൽ ഭജൻ നേതൃത്വത്തിൽ. ഭജനക്ക് തമിഴ്നാട് സ്വദേശി മണികണ്ഠൻ കാർമ്മികത്വം വഹിച്ചു. രാത്രി 10 ന് ആരതി പൂജയും ശേഷം മഹാപ്രസാദവും നടന്നു.അറാദ് അയ്യപ്പ േക്ഷത്രത്തിൽ മകരവിളക്ക് മഹോത്സവം പ്രേത്യക പൂജകളോടെയും ഭജനയോടെയും നടന്നു.ക്ഷേത്രകമ്മിറ്റ അംഗങ്ങൾ നേതൃത്വം നൽകിയ പ്രസാദ ഉൗട്ടും നടന്നു. കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷെൻറ നേതൃത്വത്തിൽ ഗുദൈബിയയിലെ ആസ്ഥാനത്ത് മകരവിളക്ക് കൊണ്ടാടി. വിശേഷാൽ പൂജ,ഭജന എന്നിവയിൽ നിരവധിപേർ സംബന്ധിച്ചു. ഗോപി നമ്പ്യാർ, സതീഷ് നമ്പ്യാർ എന്നിവരാണ് പൂജകൾ വഴിപാടായി നടത്തിയത്. പ്രസിഡൻറ് പമ്പാവാസൻ നായർ, സെക്രട്ടറി മനോജ് കുമാർ , കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.