ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി
text_fieldsമനാമ: തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ തൊഴിലെടുക്കുന്നതിനുള്ള നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. കടുത്ത ചൂടിെൻറ പശ്ചാത്തലത്തിലാണ് ഇൗ നടപടി. നിർമാണ രംഗത്തും മറ്റും കൊടും ചൂടിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസകരമായ നടപടി തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയമാണ് കൈക്കൊണ്ടത്. പുറത്ത് തൊഴിലെടുക്കുന്നവർ 12 മണിക്ക് ജോലി നിർത്തി വിശ്രമത്തിനായി പോയി. പിന്നീട് നാല് മണിക്കാണ് ജോലി പുനരാരംഭിച്ചത്.
മുൻ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഈ നിയമത്തിന് അന്താരാഷ്്ട്ര തലത്തിലും മേഖലയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ചൂട് കൂടിയ ജൂലൈ, ആഗസ്്റ്റ് മാസങ്ങളിലാണ് നിയമം നടപ്പിലാക്കുക. 30,000 സ്ഥാപനങ്ങളാണ് ഇൗ നിയമം നടപ്പാക്കുകയെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് 17873648 എന്ന നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മൂന്ന് മാസത്തില്‍ കൂടാത്ത തടവും 500 ദിനാറില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.