Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉത്തർ പ്രദേശിലെ ആസിഫ്...

ഉത്തർ പ്രദേശിലെ ആസിഫ് അലി എന്ന കർഷകെൻറ വീട്ടിൽ

text_fields
bookmark_border
ഉത്തർ പ്രദേശിലെ ആസിഫ് അലി എന്ന കർഷകെൻറ വീട്ടിൽ
cancel

ഞാൻ തൃശൂർ  എഞ്ചിനീയറിങ് കോളജ് വിദ്യാർഥിനിയായിരുന്നപ്പോൾ നാഷണൽ സർവീസ് സ്കീമിെൻറ യൂനിറ്റ് സെക്രട്ടറിയായിരുന്നു. ആ സമയത്താണ് വിവിധ സർവകലാശാലകളിലെ കുട്ടികൾക്കായി ഒരു ദശദിന ക്യാമ്പ് ഉത്തർപ്രദേശിലെ മീററ്റ് ഗാന്ധി ആശ്രമത്തിൽ നടക്കുന്നതും അതിൽ പെങ്കടുക്കാനായി അവസരം ലഭിക്കുന്നതും. ക്യാമ്പിെൻറ ആദ്യ ദിവസങ്ങൾ രസകരമായിരുന്നു.

വിവിധ ഇന്ത്യൻ വിദ്യാർഥികളുമായുള്ള സൗഹൃദം കൂടിയായപ്പോൾ മറക്കാനാകാനാകാത്ത അനുഭവങ്ങളായി. അഞ്ചാറ് ദിവസങ്ങൾ കഴിഞ്ഞു. ഇനി ക്യാമ്പ് അംഗങ്ങൾക്ക് അവിടെയുള്ള കർഷരുടെ വീടുകളിൽ പോയി താമസിക്കാം. ഗാന്ധി ആശ്രമത്തിലെ അംഗങ്ങളായ കർഷകർ വന്നിട്ടുണ്ട്. ആരുടെ കൂടെ പോകണമെന്ന് ക്യാമ്പ് അംഗങ്ങൾക്ക് തീരുമാനിക്കാം. കർഷരുടെ പേരുകൾ വിളിച്ച് തുടങ്ങി. താൽപ്പര്യം തോന്നുന്ന കുട്ടികൾ മുന്നോട്ട് വന്നുകൊണ്ടിരുന്നു. കർഷകരുടെ സഹവാസത്തിലൂടെ ഭാരതത്തിെൻറ വൈവിദ്ധ്യം അറിയുക എന്നതായിരുന്നു ലക്ഷ്യം. ഒടുവിൽ ഒരു കർഷകെൻറ പേര് വിളിച്ചപ്പോൾ അയ്യാൾ നിറഞ്ഞ പുഞ്ചിരിയോടെ മുന്നോട്ടുവന്നു. എന്നാൽ കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. കുറച്ച് നേരം കൂടി ക്യാമ്പിെൻറ സംഘാടകരും അയ്യാളും പ്രതീക്ഷയോടെ നിന്നു. ആ മനുഷ്യെൻറ മുഖം മ്ലാനമായി. ഇനി അടുത്ത പേരു വിളിക്കാമെന്നായി സംഘാടകർ. ഉടൻ ഞാൻ എഴുന്നേറ്റ് അദ്ദേഹത്തിനൊപ്പം പോകാമെന്ന് അറിയിച്ചു. ആ കർഷകെൻറ പേര് ആസിഫ് അലി എന്നായിരുന്നു. എന്നാൽ എനിക്ക് കുറച്ച് ആശങ്കകൾ ഉണ്ടായിരുന്നു. അന്ന് ഇന്നത്തെപോലെ വാർത്ത വിനിമയ മാർഗങ്ങൾ തീരെ കുറവ്. അപരിചിതനായ മറ്റൊരു മതവിശ്വാസിയുടെ വീട്ടിലുള്ള താമസത്തെ കുറിച്ചുള്ള ചില ആശങ്കകൾ മനസിലുയർന്നുകൊണ്ടിരുന്നു. 

എന്നാൽ അതൊന്നും പ്രകടിപ്പിക്കാതെ അദ്ദേഹത്തിനൊപ്പം വീട്ടിലേക്ക് പോയി. മനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് ആസിഫ് എന്നെ കൂട്ടിക്കൊണ്ടുപോയത്. വഴികളിൽ പ്രായഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തെ വണങ്ങുന്നു. വീടും വൃത്തിം വെടിപ്പും ഭംഗിയുള്ളതുമായ ഒരു വലിയ വീടിെൻറ അതിഥി മുറി എന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ദിവസം വീട്ടിലുള്ളവർ ബഹുമാനത്തോടെ അകന്ന് നിന്നതേയുള്ളൂ. ആസഫ് അലി മാത്രം വിനയത്തോടെ എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുതെന്ന അപേക്ഷയോടെ വിളിപ്പുറത്തുണ്ടായിരുന്നു.  ആ രാത്രി സുഖമായി ഉറങ്ങി. രാവിലെ പ്രാഥമിക കൃത്യങ്ങൾക്കുശേഷം എെൻറ മുന്നിലേക്ക് കുറച്ച് പാത്രങ്ങളിൽ കുട്ടികൾ ഏതോ വിഭവങ്ങൾ കൊണ്ടുവന്നു. എന്താണന്ന് ചോദിച്ചപ്പോൾ ‘ഇത് സുഹൂറിെൻറ ബാക്കിയാണ്. നിങ്ങൾക്കുള്ള പ്രാതൽ’എന്ന് മറുപടി. അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് മുസ്ലീങ്ങളുടെ നോമ്പുകാലമാണിതെന്ന്. അപ്പോൾ പകൽ സമയത്ത് ഞാനും ഒന്നും കഴിക്കില്ലെന്ന് തീരുമാനിച്ചു. സന്ധ്യക്ക് ഞങ്ങൾ എല്ലാവരും കൂടി നോമ്പ് തുറന്നു. അപ്പോഴേക്കും വീട്ടിലുള്ളവർ എല്ലാവരുമായി ഞാൻ കൂടുതൽ അടുത്തിരുന്നു. അവർ എന്നെ ഭക്ഷണം കഴിപ്പിക്കാൻ മത്സരിച്ചു.

പിന്നെയാണ് അറിയുന്നത് ആസിഫ് അലി ആ ഗ്രാമത്തലവനും അവിടെയുള്ള കോളജിലെ അധ്യാപകനുമാണ്. മാത്രമല്ല ആസിഫിെൻറ സഹോദരൻ നമ്മുടെ തിരുവനന്തപുരം തുമ്പ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജൻ ആയിരുന്നു. വിദ്യാസമ്പന്നരും ഗാന്ധിയൻമാരുമായിരുന്നു ആ കുടുംബത്തിലുള്ളവർ. ഭക്ഷണ കാര്യത്തിൽപോലും അതെല്ലാം കൃത്യമായിരുന്നു. ആസിഫ് അലിയുടെ പേര് വിളിച്ചപ്പോൾ മറ്റാരും അദ്ദേഹത്തിനൊപ്പം പോകാതിരുന്നത് ഒരുതരത്തിൽ ഭാഗ്യമായി എന്ന് തോന്നി. കാരണം അത്രയും അപൂർവ്വവും ഹൃദയത്തിൽ തങ്ങിനിൽക്കുന്നതുമായ അനുഭവങ്ങളാണ് എനിക്ക് ലഭിച്ചത്. മടങ്ങിവന്നശേഷം ഞാൻ അദ്ദേഹത്തിന് കത്തെഴുതി. എനിക്ക് വൈകാതെ മറുപടി വന്നു. സഹോദര എന്ന് തുടങ്ങുന്ന വടിവൊത്ത അക്ഷരങ്ങളിലുളള കത്ത്. എനിക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ േചാദിക്കുന്നു എന്ന് ഇടക്കിടെ അദ്ദേഹം ആവർത്തിക്കുന്നുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, ഉണ്ടായത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത സാഹോദര്യം കലർന്ന നിമിഷങ്ങളായിരുന്നു എന്ന് ഞാൻ മറുപടിയും എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsramadan 2018
News Summary - ramadan 2018-bahrain-gulf news
Next Story