Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ നീതിപീഠം...

ബഹ്റൈൻ നീതിപീഠം തുണയായി; റജി വർഗീസിെൻറ പോരാട്ടം വിജയിച്ചു

text_fields
bookmark_border
ബഹ്റൈൻ നീതിപീഠം തുണയായി; റജി വർഗീസിെൻറ  പോരാട്ടം വിജയിച്ചു
cancel

മനാമ: ഒടുവിൽ നീതിതേടി റജി വർഗീസ് നടത്തിയ പോരാട്ടം ഫലം കണ്ടു. കൊള്ള പലിശക്കാരനായ മലയാളിയുടെ കെണിയിൽപ്പെട്ട് ജീവിതം തകർന്നപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ റജിവർഗീസ് കോടതിയെ ശരണം പ്രാപിച്ചത്. സ്വന്തമായി അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള പണമില്ലാത്തതിനെ തുടർന്ന് കോടതിയുടെ അനുവാദേത്താടെ സ്വന്തമായി കേസ് വാദിച്ചാണ് റജി നിരപരാധിത്വം തെളിയിച്ചത്.

കഴിഞ്ഞ 26 വർഷമായി ബഹ്റൈൻ പ്രവാസിയായ റജി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് 2013 ൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടിയായ കൊല്ലം സ്വദേശിയിൽനിന്ന് 3600 ദിനാർ പലിശക്ക് വാങ്ങിയത്. മാസം 360 ദിനാർ പലിശ നിരക്കിൽ മൂന്നുവർഷങ്ങളെടുത്ത് 12000 ത്തോളം ദിനാർ അടച്ചുതീർത്തു. എന്നാൽ കാശ് കൊടുക്കാൻ താമസിച്ചപ്പോൾ കൊല്ലം സ്വദേശിയായ പ്രവാസി ആളുകളെയും കൂട്ടി വന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും തെൻറ പാസ്പോർട്ട്‌ പിടിച്ചുവെക്കുകയും ചെയ്തായി റജി പറയുന്നു. കൂടാതെ ഭീഷണിപ്പെടുത്തി 2700 ദിനാറിെൻറ ടൊയോട്ട കാമ്രി കാർ അയാളുടെ പേരിൽ എഴുതിവാങ്ങി. അതോടൊപ്പം ഒരു ബ്ലാങ്ക് ചെക്കും ഒപ്പിട്ടു വാങ്ങി.

പിന്നീടൊരിക്കൽ തനിക്ക് നാട്ടിൽ പോകേണ്ട അത്യാവശ്യം വന്നപ്പോൾ പാസ്പോർട്ട്‌ തിരിച്ചു നൽകാതെ യാത്ര മുടക്കി. ഇതിനെ തുടർന്ന് ചില സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 4000 ദിനാർ കൂടി കൊടുത്താൽ പാസ്പോർട്ടും ചെക്കും തിരിച്ചു തരാം എന്ന ധാരണയിൽ 4000 ദിനാർ കൊടുക്കാനുണ്ട് എന്ന് രേഖാമൂലം എഴുതിക്കൊടുത്തു. അതിനു ശേഷം ആ രേഖ ഉപയോഗിച്ച് അയാൾ തെൻറ പേരിൽ കോടതിയിൽ കേസ് കൊടുക്കുകയും യാത്ര നിരോധം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിരപരാധിത്വം തെളിയിക്കാൻ കൊല്ലം സ്വദേശിക്ക് എതിരെ താൻ അപ്പീൽ കൊടുക്കുകയും അതറിഞ്ഞപ്പോൾ അയാൾ നാട്ടിലേക്ക് പോയതായും റജി പറയുന്നു.

അതിനുശേഷം അസുഖ ബാധിതനായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ദർഭത്തിലാണ് തെൻറ അപ്പീൽ കോടതി തള്ളിയതായി അറിഞ്ഞത്. എങ്കിലും നിരപരാധിത്വം തെളിയിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ സ്വന്തമായി വീണ്ടും അപ്പീൽ പോകുകയും ആറു മാസത്തിനു ശേഷം തനിക്ക് അനുകൂലമായി വിധി വരികയും ചെയ്ത സന്ദർഭമാണ് ഇപ്പോഴുള്ളതെന്നും റജി വർഗീസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റജി 4000 ദിനാർ വായ്പയായി വാങ്ങിയശേഷം തിരികെ നൽകിയിട്ടില്ല എന്ന പരാതി ശരിയല്ലെന്നും ഇതിെൻറ പേരിലുള്ള യാത്രാവിലക്ക് പിൻവലിക്കുകയും കോടതിച്ചെലവ് റജിയുടെ എതിർഭാഗക്കാരൻ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസ് വിജയിച്ചതിൽ ബഹ്റൈൻ കോടതിയോടാണ് എല്ലാ നന്ദിയും പറയാനുള്ളതെന്നും റജി വ്യക്തമാക്കി.

സംഭവത്തിന് സാക്ഷിയായ സ്വദേശി കോടതിയിലെത്തി മൊഴി നൽകിയതും സത്യം വെളിച്ചത്ത് കൊണ്ടുവരാൻ കാരണമായി. വാങ്ങിയ തുകയെക്കാൾ നാലിരട്ടിയോളം തിരിച്ച് നൽകേണ്ടി വന്നതിനാൽ സ്വന്തമായി ഉണ്ടായിരുന്ന വർക്ഷോപ്പും നഷ്ടപ്പെട്ടു. ഇതിെൻറയെല്ലാം ഭാഗമായുണ്ടായ മനോസംഘർഷം രോഗിയുമാക്കി. എട്ടുവർഷത്തിനുശേഷം ഇനി നാട്ടിലേക്ക് പോകണമെന്നും ചികിത്സ നടത്തണമെന്നുമാണ് ആഗ്രഹം. പലിശക്ക് പണം വാങ്ങിയാൽ ജീവിതം നശിച്ചുപോകും എന്ന് പറയുന്നതിെൻറ ഏറ്റവും വലിയ തെളിവാണ് തെൻറ പ്രവാസജീവിതത്തിലെ ദുരനുഭവമെന്നും റജി ചൂണ്ടിക്കാട്ടുന്നു.

പലിശക്കാർക്കിത് മുന്നറിയിപ്പ്; നിങ്ങൾ നിയമത്തിെൻറ നിരീക്ഷണത്തിലാണ്
മനാമ: ബഹ്റൈൻ നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി പണം പലിശക്ക് നൽകുന്ന ഒരുസംഘം മലയാളികൾക്ക് റജി വർഗീസ് നടത്തിയ നിയമ പോരാട്ടവും അതിനെ തുടർന്നുള്ള കോടതിയുടെ അനുകൂല വിധിയും ഒരു മുന്നറിയിപ്പാണ്. സ്വന്തം നാട്ടുകാരെ ചൂഷണം ചെയ്ത് അവരുടെ ജീവിതവും സ്വപ്നങ്ങളും തകർത്ത് പലിശപ്പണത്തിൽ ആറാടുന്ന പലിശ മാഫിയക്ക് കാര്യങ്ങൾ പഴയപോലെ സുഖകരമാകില്ല എന്ന സൂചന കൂടിയാണിത്. അദ്ധ്വാനിക്കാതെ പണം പലിശക്ക് നൽകി, അതിെൻറ പലിശയും കൂട്ടുപലിശയും എല്ലാം ചേർത്ത് നല്ലൊരു തുക മുതലാക്കി വിലസുന്ന പലിശസംഘത്തിന് ഒത്താശ ചെയ്യുന്നവർ ഏറെയാണ്.

റജി വർഗീസിന് പണം പലിശക്ക് കൊടുത്ത് അദ്ദേഹത്തിൽനിന്ന് അതിെൻറ മൂന്നിരട്ടി വാങ്ങിയിട്ടും ആർത്തിയടങ്ങാതെ ദ്രോഹിക്കാൻ ശ്രമിച്ച വ്യക്തി ബഹ്റൈനിലെ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. ഇതുപോലുള്ള ചില സാമൂഹിക പ്രവർത്തകർ ഇനിയുമുണ്ടെന്നാണ് പരാതികളിൽ നിന്നറിയുന്നത്. ഒരു വർഷം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിലെ മലയാളിയായ വനിതാ ഡോക്ടർ, ഇടനിലക്കാരി വഴി പണം പലിശക്ക് നൽകുകയും പലിശ മുടങ്ങിയതിെൻറ പേരിൽ ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഉണ്ടായത് വിവാദമായിരുന്നു.

പ്രവാസി സമൂഹത്തിലെ ഉന്നതങ്ങളിലും പലിശക്കാർ വിഹരിക്കുന്നു എന്നതിെൻറ ഉദാഹരണമാണിത്. മാസങ്ങൾക്ക് മുമ്പ് പലിശക്കാരുടെ സംഘം ഇരയെയും സംഭവം അന്വേഷിക്കാൻ എത്തിയ പലിശ വിരുദ്ധ സമിതി പ്രവർത്തകരെയും തട്ടിക്കൊണ്ടുപോയ സംഭവവും അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പരാതിയിൽ പോലീസും കോടതിയും മാതൃകയായ ഇടപെടലുകളാണ് നടത്തിയത്. സംഭവത്തിൽ ഉത്തരവാദികളായ പലിശക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇൗ സംഭവത്തിലും ചില സാമൂഹിക പ്രവർത്തകർ ഉൾപ്പെട്ടിരുന്നു എന്നതാണ് ഗൗരവമുള്ള വസ്തുത. നിയമം ലംഘിച്ച് പലിശക്ക് പണം നൽകുന്നതും അതിെൻറ പേരിലുള്ള ചൂഷണങ്ങളും ബഹ്റൈൻ നിയമം കർശനമായി വിലക്കുന്നുണ്ട്. എന്നാൽ രഹസ്യമായാണ് പലിശക്കാർ പണം പലിശക്ക് നൽകുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ പണത്തിന് വേണ്ടി പരക്കം പായുന്നവർ എത്തുേമ്പാൾ വിലപ്പെട്ട രേഖകൾ ഇൗടായി വാങ്ങിയാണ് പലിശക്ക് പണം നൽകുന്നത്. തങ്ങൾ ചെയ്യുന്നത് ഒരു ‘സഹായവും സേവനവും’ എന്ന രീതിയിലാണ് പലിശക്കാരുടെ രീതി. എന്നാൽ വർഷങ്ങളോളം പലിശ വാങ്ങുകയും മുതലിെൻറ പത്തിരട്ടി അടച്ചുതീർത്താലും ഇവരിൽനിന്ന് യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. രണ്ട് മാസത്തിൽ കൂടുതൽ പലിശയടവിൽ കുടിശിക വന്നാൽ ഇവരുടെ ‘തനിനിറം’ മനസിലാകും. എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് ഇരയെ ബോധ്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ് ശൈലി.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റൊരു ഗതിയുമില്ലാതെ ജീവൻ ഒടുക്കിയ നിരവധി മലയാളി പ്രവാസികളുടെ അനുഭവങ്ങൾ പ്രവാസലോകത്തിന് പറയാനുണ്ട്. എന്നാൽ തങ്ങളെ ചൂഷണം ചെയ്യുന്ന പലിശക്കാർക്കെതിരെ പരാതികൾ ഉന്നയിച്ചാൽ അതിന് ഉചിതമായ പരിഹാരം ഉണ്ടാകും എന്ന്
ഇപ്പോൾ റജി വർഗീസിെൻറ അപ്പീൽ പ്രകാരമുള്ള കോടതി വിധി തെളിയിക്കുന്നു. കൊള്ള പലിശക്ക് പണം കടംനൽകി സുഖിക്കുന്ന പലിശക്കാർക്കെതിരെ പലിശ വിരുദ്ധ സമിതി പോലുള്ള കൂട്ടായ്മകൾ സജീവമായി രംഗത്തുമുണ്ട്. ഇത്തരം പരാതികൾ ഗവൺമെൻറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് പലിശ വിരുദ്ധ സമിതി നേതാക്കൾ പറയുന്നത്. പലിശക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കം പ്രവാസി സമൂഹത്തിൽ ശക്തമാകുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsraji varghese
News Summary - raji varghese-bahrain-gulf news
Next Story