Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാക് കരസേന...

പാക് കരസേന മേധാവിയെ പ്രിന്‍സ് സല്‍മാന്‍ സ്വീകരിച്ചു

text_fields
bookmark_border
പാക് കരസേന മേധാവിയെ പ്രിന്‍സ് സല്‍മാന്‍ സ്വീകരിച്ചു
cancel
camera_alt

ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ പാക് കരസേന ചീഫ് ഓഫ് സ്റ്റാഫ് കേണല്‍ ജനറല്‍ ഖമര്‍ ജാവേദ് പച്വയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സ്വീകരിക്കുന്നു

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ പാക് കരസേന ചീഫ് ഓഫ് സ്റ്റാഫ് കേണല്‍ ജനറല്‍ ഖമര്‍ ജാവേദ് പച്വയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ ഗുണകരമായതായി ഇരുവരും വിലയിരുത്തി. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ പാക് സേനയുടെ പങ്കിനെയും പ്രിന്‍സ് സല്‍മാന്‍ പ്രകീര്‍ത്തിച്ചു. ബഹ്റൈന്‍ രാജാവിെൻറ പ്രത്യേക ആദരവായ 'വിസാമുല്‍ ബഹ്റൈന്‍' കിരീടാവകാശി അദ്ദേഹത്തിന് കൈമാറി. സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. നാഷനല്‍ ഗാര്‍ഡും പാക് സൈനിക വിങ്ങുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമിയും സന്നിഹിതനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince Salman
News Summary - Prince Salman receives Pakistan Army chief
Next Story