Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്

text_fields
bookmark_border
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്
cancel
camera_alt??????? ????????????? ???????????????? ??????? ????????????? ???????? ???? ??? ????? ?? ??????? ???????????? ?????????????

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹ്റൈനിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു. ബഹ്റൈൻ അന്താരാഷ്ട് ര വിമാനത്താവളത്തിൽ ഉച്ചക്കുശേഷം എത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിമാനത്തിൽനിന്ന് ഇറങ്ങിവന ്ന പ്രധാനമന്ത്രിയെ കുട്ടികൾ പൂക്കുട നൽകി വരവേറ്റു. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക ൊപ്പം ബഹ്റൈനിലെ ഉയർന്ന ഉേദ്യാഗസ്ഥരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

ഭാരതത്തിൽ നിൽക്കുന്നപോലെ -നരേന്ദ്രമോദി
മനാമ: ബഹ്റൈനിലെ നാഷണൽ സ ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി  തനിക്ക് ഭാരതത്തിൽ നിൽക്കുന്ന അനുഭൂതിയാണുള്ളത് എന്ന് പറഞ്ഞാണ് തുടങ്ങിയത്. പ്രവാസി സമൂഹത്തിെൻറ സ്നേഹത്തിന് മുന്നിൽ തലകുനിക്കുന്നു എന്ന് പറഞ്ഞപ്പോൾ സദസിൽ ഹർഷാരവം മുഴങ്ങി. ഇത്രയും കാലം ഒരു പ്രധാനമന്ത്രി ബഹ്റൈനിൽ വരാൻ വൈകിയത് ഒരു പക്ഷെ തനിക്കുവേണ്ടി കാലം കാത്തുവെച്ച അവസരമാകാം എന്നും അദ്ദേഹം പറഞ്ഞു. തെൻറ സന്ദർശനത്തിെൻറ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് രാജ്യം അടിമുടി മാറിയിരിക്കുന്നു. വൈദ്യുതി, ഇൻറർനെറ്റ് എന്നിവ എല്ലാവർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. വീട്, ടോയ്ലറ്റ്, പാചക വാതകം, മൊബൈൽഫോൺ തുടങ്ങിയവ എല്ലാവർക്കും ലഭിക്കാൻ നടപടിയായി. ബാങ്കിങ് മേഖലയെ എല്ലാവരും ആശ്രയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇൻഷുറൻസ്, ആരോഗ്യ, സാമ്പത്തിക  മേഖലകളിലെല്ലാം വികസനം വന്നു. സാമൂഹിക സുരക്ഷിതത്വം യാഥാർഥ്യമാക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ ഇന്ത്യാക്കാരനും സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു എന്ന സ്ഥിതി വന്നുേചർന്നിരിക്കുന്നു. 130 കോടി ജനങ്ങളുടെ ശക്തിയാണ് തെൻറ കൂടെയുള്ളതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. പൊതുസമ്മേളനം നടന്ന റഫ നാഷനൽ സ്റ്റേഡിയത്തിൽ ഏകദേശം 20,000ത്തോളം ഇന്ത്യൻ പ്രവാസികൾ പെങ്കടുത്തു. ഉച്ചക്കുശേഷം മൂന്നിനാണ് പ്രവേശനം തുടങ്ങിയതെങ്കിലും അതിന് മണിക്കൂറുകൾ മുെമ്പ ജനം എത്തി കാത്തുനിന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജനപ്രവാഹമാണ് വന്നെത്തിയത്. വി.െഎ.പികൾക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേക ഗാലറികളിലായിരുന്നു ഇരിപ്പിടം സജ്ജീകരിച്ചിരുന്നത്. ഇന്ത്യൻ എംബസിയുടെ പ്രത്യേക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് വിവിധ ഗാലറികളിലായി ഇരിപ്പിടം ഒരുക്കിയിരുന്നത്. മൂന്നരയോടെ കലാസാംസ്ക്കാരിക പരിപാടികൾ ആരംഭിച്ചു. സംഘഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന് വിവിധ സംഘ നൃത്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികളും യുവതിയുവാക്കളുമായിരുന്നു കലാ പരിപാടികൾ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുളള കലാപരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. സന്ദർശനത്തിെൻറ ഭാഗമായി അതീവ സുരക്ഷ ഒരുക്കിയിരുന്നു. വൈകിട്ട് ആറരയോടെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് കടന്നുവന്നപ്പോൾ ആരവം ഉയർന്നു. ആവേശവുമായി സദസ്യർ എഴുന്നേറ്റുനിന്നു. തുടർന്ന് ദേശീയഗാനാലാപനത്തിനുശേഷം ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ, പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ ക്ഷണിച്ചു. പതിവുശൈലിയിൽ സദസിനെ കൈയിലെടുത്ത് തുടങ്ങിയ പ്രസംഗത്തിെൻറ തുടക്കത്തിൽ പ്രവാസികളെ അഭിനന്ദിക്കുകയും ഇന്ത്യ-ബഹ്റൈൻ ബന്ധത്തെ പുകഴ്ത്തുകയും ചെയ്തു. പ്രസംഗത്തിനുശേഷം അദ്ദേഹം ഇരുവശേത്തക്കും നടന്നുചെന്ന് സദസിന് അഭിവാദ്യം അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf news
News Summary - prime minister-bahrain-gulf news
Next Story