Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിവിധ അംബാസഡര്‍മാരെ...

വിവിധ അംബാസഡര്‍മാരെ പ്രധാനമന്ത്രി സ്വീകരിച്ചു

text_fields
bookmark_border
വിവിധ അംബാസഡര്‍മാരെ പ്രധാനമന്ത്രി സ്വീകരിച്ചു
cancel

മനാമ: ബഹ്റൈനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സ്വീകരിച്ചു. ബഹ്റൈനിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡൊമിനികോ പ്ലാറ്റോയെ  ഗുദൈബിയ പാലസില്‍ സ്വീകരിക്കുകയൂം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയൂം ചെയ്​തു. ബഹ്റൈനും ഇറ്റലിയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവൂം വിവിധ മേഖലകളിലുള്ള സഹകരണവും ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ഇരുവരും വിലയിരുത്തി.

ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ചൈനീസ് അംബാസഡറെയും പ്രധാനമന്ത്രി ഗുദൈബിയ പാലസില്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വ്യാപാര സഹകരണം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചൈനയുമായുള്ള ബഹ്റൈ​​​െൻറ സഹകരണം ഇരുരാജ്യങ്ങള്‍ക്കൂം കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ജപ്പാന്‍ അംബാസഡര്‍ ഹിഡോകി ഇട്ടോയെ അദ്ദേഹം സ്വീകരിച്ച് ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ബന്ധവും വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. പുതുതായി ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട തുര്‍ക്കി അംബാസഡര്‍ കമാല്‍ ഡെമിര്‍സിലറെ പ്രധാനമന്ത്രി സ്വീകരിക്കുകയും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം  ദൃഢമാക്കാനും സഹകരണം വ്യാപിപ്പിക്കാനും പുതിയ അംബാസഡര്‍ക്ക് സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf newsmalayalam news
News Summary - prime minister-bahrain-gulf news
Next Story