മനുഷ്യാവകാശം രാജ്യത്തിെൻറ സംസ്കാരത്തിെൻറ ഭാഗം –പ്രധാനമന്ത്രി
text_fieldsമനാമ: സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇസ്ലാമിക സംസ്കാരത്തിെൻറയും സ്വത്വത്തിെൻറയും അടിസ്ഥാന ഘടകങ്ങളാണെന്ന ബോധ്യത്തിൽ രാജ്യത്ത് ഇൗ അവകാശങ്ങൾ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. മനുഷ്യാവകാശ മേഖലയിൽ ബഹ്റൈൻ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്.ഇതുവഴി എല്ലാ വിഭാഗങ്ങളിലും സമത്വവും സുരക്ഷയും ഉറപ്പാക്കാനുമായിട്ടുണ്ട്.
സ്വാതന്ത്ര്യം നിലനിൽക്കുന്ന സമൂഹമാണ് ബഹ്റൈേൻറതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൺറൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) പ്രസിഡൻറ് സഇൗദ് അൽ ഫിഹാനിനെയും കൗൺസിൽ ഒാഫ് കമ്മീഷണേഴ്സ് അംഗങ്ങളെയും ഗുദൈബിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂഷെൻറ പുതിയ കൗൺസിൽ ഒാഫ് കമ്മീഷണേഴ്സ് നിയമന ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മനുഷ്യാവകാശം ഉറപ്പുവരുത്തിയുള്ള വികസന പ്രക്രിയയാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയും സ്ഥിരതയും സാമൂഹിക വികസനത്തിെൻറ അടിസ്ഥാന ശിലകളാണ്. സുരക്ഷിത സാഹചര്യത്തിൽ ജീവിക്കുകയെന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണ്. മനുഷ്യാവകാശ രംഗത്ത് ഇൻസ്റ്റിറ്റ്യൂഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. മനുഷ്യാവകാശ പാഠങ്ങളെ ബഹുമാനിക്കാനും പരിഗണിക്കാനുമുള്ള സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്ഥാപനത്തിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂഷന് നൽകി വരുന്ന പിന്തുണക്ക് പ്രസിഡൻറ് സഇൗദ് അൽ ഫിഹാനി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.