ആറുമാസം ഗർഭിണിയായ യുവതിക്ക് പട്ടികയിൽ ഇടം കിട്ടിയില്ലെന്ന് പരാതി
text_fieldsമനാമ: തിങ്കളാഴ്ച കോഴിക്കോേട്ടക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ പട്ടികയിൽ ഇടം കിട്ടാത്തതിനാൽ ആറുമാസം ഗർഭിണിയായ യുവതി വിഷമസന്ധിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് യാത്രക്ക് അവസരം ലഭിക്കാത്തത്. നാലുമാസം ഗർഭിണിയായപ്പോൾതന്നെ ഇവർ നാട്ടിലേക്ക് പോകാനിരുന്നതാണ്. എന്നാൽ, ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അത് നടന്നില്ല. ഇപ്പോൾ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഇവർ ഏറെ സന്തോഷിച്ചു. ഗർഭിണികൾക്ക് മുഖ്യ പരിഗണന കിട്ടുമെന്നു കേട്ടപ്പോൾ യാത്ര സാധ്യമാകുമെന്നുതന്നെ ഉറപ്പിച്ചു. ഇതിനായി ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു.
എന്നാൽ, പിന്നീട് ഒരു വിവരവും ഇവർക്ക് ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസം എംബസിയിൽ അന്വേഷിച്ചപ്പോൾ പട്ടിക തയാറായി കഴിെഞ്ഞന്നും അടുത്ത ഘട്ടത്തിൽ നോക്കാമെന്നുമാണ് മറുപടി ലഭിച്ചത്. ഇനിയും യാത്ര നീണ്ടാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാനും പ്രയാസമാണ്. യുവതിക്ക് സിസേറിയൻ പ്രസവം വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. ആദ്യ പ്രസവങ്ങളും സിസേറിയനിലൂടെ ആയിരുന്നു. അടിയന്തര സാഹചര്യമായിട്ടും യാത്രക്ക് പരിഗണിച്ചില്ലെന്നാണ് ഇവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.