Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 3:20 PM IST Updated On
date_range 28 Sept 2017 3:20 PM ISTസെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ 59ാം പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും
text_fieldsbookmark_border
camera_alt???????? ????? ?????????
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാതൃ ദേവാലയമായ ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ 59ാമത് പെരുന്നാളും വാര്‍ഷിക കൺവെൻഷനും സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാര്‍ കൂറിലോസിെൻറ മുഖ്യ കാര്‍മികത്വത്തിലാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുക. കോട്ടയം താഴത്തങ്ങാടി മാര്‍ ബെസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.മോഹന്‍ ജോസഫിെൻറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തിയതികളില്‍ വചന പ്രഘോഷണവും നടക്കും. സെപ്തംബര്‍ 29ന് കാലത്താണ് പെരുന്നാളിെൻറ കൊടിയേറ്റം. എല്ലാ ദിവസവും വൈകീട്ട് സന്ധ്യ നമസ്ക്കാരവും ഒന്ന്, നാല് തീയതികളില്‍ വൈകീട്ട് കുർബാനയും നടക്കും. ഗാനശുശ്രൂഷക്ക് കത്തീഡ്രല്‍ ഗായകസംഘം നേതൃത്വം നല്‍കും.
പെരുന്നാളിെൻറ പ്രധാന ദിവസമായ ഒമ്പതിന് വൈകിട്ട് ഏഴുമണിക്ക് സന്ധ്യനമസ്കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും നടക്കും.
10ന് വൈകീട്ട് ഗീവർഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിൻമേല്‍ കുർബാന, ശ്ലൈഹീക വാഴ്വ്, 25 വര്‍ഷം ഇടവകാംഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ ആദരിക്കൽ, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്നും കത്തീഡ്രല്‍ വികാരി ഫാ. എം. ബി. ജോര്‍ജ്ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
പെരുന്നാളിെൻറ പ്രധാന ദിവസമായ ഒമ്പതിന് വൈകിട്ട് ഏഴുമണിക്ക് സന്ധ്യനമസ്കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും നടക്കും.
10ന് വൈകീട്ട് ഗീവർഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിൻമേല്‍ കുർബാന, ശ്ലൈഹീക വാഴ്വ്, 25 വര്‍ഷം ഇടവകാംഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ ആദരിക്കൽ, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്നും കത്തീഡ്രല്‍ വികാരി ഫാ. എം. ബി. ജോര്‍ജ്ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
