കഴിയുംവരെ വേദി വിടാതെ ആസ്വാദകർ
text_fieldsനിറഞ്ഞുകവിഞ്ഞ സദസ്സ്
മനാമ: പാട്ടിന്റെ വൈദ്യുതാലിംഗനത്താൽ ആയിരത്തിന് പുറത്തുള്ള സംഗീതപ്രേമികൾ ത്രസിച്ചുനിന്ന ദിവസമായിരുന്നു ശനിയാഴ്ച. അഫ്സലിന്റെയും സിത്താരയുടെയും മായിക ശബ്ദത്തിനൊപ്പം പ്രേക്ഷകർ ആടിയും പാടിയും താളമിട്ടും ആർപ്പുവിളിച്ചും പരിപാടി ആസ്വദിച്ചു.നാലുമണിക്കൂർ നീണ്ട പരിപാടിയിൽ ഒരു മിനിറ്റുപോലും കാണികളെ മടുപ്പിക്കാത്ത രീതിയിലായിരുന്നു പാട്ടുകളുടെ സെലക്ഷൻ. പരിപാടി കഴിയും വരെ ഇരുന്നും ആടിയും കൂടെ പാടിയും ആസ്വദിച്ചിരുന്ന ആരാധകർ പരിപാടിയുടെ വിജയത്തിന് മാറ്റേകി.
പ്രണയവും വിഷാദവും മെലഡിയും ഫാസ്റ്റ് നമ്പറുകളുമായി സംഗീതം മുറുകിയപ്പോൾ കാണികൾക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. സ്റ്റാർ സിങ്ങേസിന്റെയും കൗഷികിന്റെയും അസാധാരണ വൈഭവവും കൂടിയായപ്പോൾ പരിപാടി ജോറായി. കൊട്ടിക്കയറിയ താളത്തിനനനുസരിച്ച് പ്രേക്ഷകർക്കിടയിലേക്കിറങ്ങി അവതാരകൻ മിഥുൻ രമേഷിന്റെ തകർപ്പൻ പ്രകടനം. കാണികളുടെ എല്ലാ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ട് സേവനം നൽകിയ സംഘാടക സമിതിയുടെ പ്രവർത്തനവും എടുത്തുപറയത്തക്കതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

