മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെത് മികച്ച പ്രകടനം -പി.സി ജോർജ്
text_fieldsമനാമ: നിഷ്പക്ഷമായി വിലയിരുത്തുേമ്പാൾ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയെൻറത് മികച്ച പ്രകടനമാണെന്നും സമസ്ത മേഖലയിലെയും വികസന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ മികച്ച സംഭാവന ഉണ്ടെന്നും പി.സി ജോർജ് പറഞ്ഞു. ബഹ്റൈനിൽ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്സിെൻറ പരിപാടിയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസവകുപ്പിലായാലും പിണറായിക്ക് തെൻറതായ അഭിപ്രായമുണ്ട്. വ്യവസായമായാലും പിണറായി ഇടപെടലുകൾ നടത്തുന്നുണ്ട്. വലിയ വിദ്യാസമ്പന്നനല്ലായെങ്കിലും അനുഭവഞ്ജാനം കൊണ്ടുള്ള പ്രവർത്തന മികവ് കാണിക്കുന്നുണ്ട്. പ്രവാസ ചിട്ടിയുടെ പിന്നിൽ ധനമന്ത്രിയുടെ അദ്ധ്വാനമാണുള്ളതെങ്കിലും അതിെൻറ വിജയത്തിന് മുഖ്യമന്ത്രിയുടെ നിർദേശങ്ങളുണ്ട്.
ഇതൊന്നും തുറന്ന് പറയാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഗവൺമെൻറിെൻറ കാലത്ത് നടന്ന വിഴിഞ്ഞം പദ്ധതിയിൽ വൻതട്ടിപ്പ് നടന്നിട്ടുണ്ട്. ഉമ്മൻചാണ്ടി, കെ.എം മാണി, കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് യു.ഡി.എഫിനെ കരുവാക്കി കേരളത്തിൽ വൻകൊള്ള നടത്തി. പ്രതിപക്ഷത്തായപ്പോഴും യു.ഡി.എഫിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവരെല്ലാം ചേർന്ന് നടത്തുന്നത്.
‘കാട്ടുമൃഗങ്ങളെ കശാപ്പ് ചെയ്ത് ഗവൺമെൻറ് വിൽപ്പന നടത്തണം’
മനാമ: കേരളത്തിൽ ക്രമാതീതമായി എണ്ണം വർധിക്കുന്ന, മാംസയോഗ്യമായമായ കാട്ടുമൃഗങ്ങളെ പിടികൂടി കശാപ്പ് ചെയ്ത് വിലയീടാക്കി ജനങ്ങൾക്ക് വനംവകുപ്പ് വഴി വിതരണം ചെയ്യണമെന്ന് പി.സി േജാർജ് പറഞ്ഞു. തെൻറ നിയോജക മണ്ഡലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്ല്യം കൂടുതലാണ്. കാട്ടുപന്നികളുടെയും കാട്ടുപോത്തിെൻറയും എണ്ണം വൻതോതിൽ കൂടുന്നതിെൻറ ഫലമായി ജനങ്ങളുടെ ഇടയിലേക്ക് അവയിറങ്ങിവന്ന് ഉപദ്രവം ഉണ്ടാക്കുകയാണ്. അതിനാൽ ഇത്തരത്തിൽ നാട്ടിലേക്ക് എത്തുന്ന കാട്ടുപോത്ത് , പന്നി എന്നിവയെ പിടികൂടി ജനങ്ങൾക്ക് ഭക്ഷിക്കാൻ നല്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇൗ അഭിപ്രായ പ്രകടനം നടത്തിയത്.
രാജ്യസഭ അംഗത്വം മാണി നേടിയെടുത്തതും ഇതിെൻറ ഭാഗമാണ്. എന്നാൽ അത് നൽകിയതാകെട്ട നിലവിൽ എം.പിയായ ജോസ് കെ മാണിക്കും. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ഭാര്യയെ മത്സരിപ്പിക്കാനായിരിക്കും നോക്കുക. ജോസഫ് വിഭാഗം ഒന്നും മിണ്ടുന്നില്ല. ജോസഫ് കാര്യമായി അഭിപ്രായ പ്രകടനം പാർട്ടിയിൽ നടത്താറില്ല.
അദ്ദേഹത്തിെൻറ മകന് അടുത്ത തവണ തൊടുപുഴ സീറ്റ് നൽകുമെന്ന് മാണി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിെൻറയെല്ലാം ഫലമായി അടുത്ത തെരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് മാണി വിഭാഗം ഇല്ലാതാകുകയും ഒപ്പം കോൺഗ്രസ് തോൽവി നേരിടുകയും ചെയ്യും. ലീഗിന് മാത്രം കുറച്ച് സീറ്റുകളുണ്ടാകും. എന്നാൽ താൻ ഇടത് വലതുമുന്നണികളോട് താൻ അടുക്കാൻ പോകുന്നില്ല. ഒറ്റക്ക് മുന്നോട്ട് പോകും. ഇപ്പോഴും താൻ നിയമസഭ വോെട്ടടുപ്പുകളിൽ ആർക്കും വോട്ട് രേഖപ്പെടുത്താറില്ല. കേരളത്തിൽ ഇപ്പോൾ ചെറുപ്പക്കാരിൽ വർഗീയത കൂടുതലാണന്നും അതിനുള്ള കാരണം, കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയം നിരോധിപ്പിച്ചതാണെന്നും ജോർജ് ചൂണ്ടിക്കാട്ടി. അതിന് വേണ്ടി കോടതിയിൽ
പോയവരിൽ പ്രധാനപങ്ക് അരമനകളിലുള്ളവർക്കും അച്ചൻമാർക്കും ആണന്നും ജോർജ് ആരോപിച്ചു. അതിെൻറ ഫലമായി കേരളത്തിലെ വിദ്യാലയങ്ങളിൽ വർഗീയതക്ക് ഇരിപ്പിടം ലഭിച്ചു. അതാണ് ഇപ്പോൾ സമൂഹത്തിൽ ചെറുപ്പക്കാരിലേക്ക് പടർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.