ഇന്ത്യൻ സ്കൂളിന് മികച്ച നേട്ടം:ആരതി ഗോവിന്ദ രാജു െഎലൻഡ് ടോപ്പര്‍
text_fieldsമനാമ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഉജ്ജ്വല നേട്ടം.ആരതി ഗോവിന്ദ രാജുവിന് ഇംഗ്ലീഷിൽ പുനര്‍മൂല്യനിര്‍ണയത്തില്‍ അഞ്ചു മാര്‍ക്ക് അധികമായി കിട്ടിയതോടെ ഈ വിദ്യാർഥിനി ബഹ്റൈനിലെ ടോപ്പര്‍ പദവിയിലേക്ക് ഉയര്‍ന്നു.കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്ക് നേടിയാണ് ആരതി ഗോവിന്ദ രാജു ബഹ്റൈന്‍ ടോപ്പറായത്. 490 മാർക്ക് നേടിയ ഇന്ത്യൻ സ്കൂളിലെ റീലു റെജിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കെയൂർ ഗണേഷ് ചൗധരി 489 മാര്‍ക്കോടെ മൂന്നാം സ്ഥാനത്താണ്.
ബഹ്റൈന്‍ ടോപ്പർമാരായ ഇൗ വിദ്യാർഥികളെല്ലാം ഇന്ത്യന്‍ സ്കൂള്‍ സയൻസ് സ്ട്രീമിൽനിന്നുള്ളവരാണ്.കോമേഴ്സ് സ്ട്രീമിൽ 97.2 ശതമാനം മാർക്ക് നേടിയ നന്ദിനി രാജേഷ് നായര്‍ മറ്റൊരു സ്കൂളിലെ വിദ്യാർഥിയുമായി ബഹ്റൈനിൽ രണ്ടാം സ്ഥാനം പങ്കിട്ടു. ഇതേ സ്ട്രീമില്‍ 96.6 ശതമാനം മാര്‍ക്ക് നേടിയ ഷെറീൻ സൂസൻ സന്തോഷ് മൂന്നാം സ്ഥാനത്താണ്. ഹ്യൂമാനിറ്റീസ് സ്ട്രീമിൽ ഇന്ത്യൻ സ്കൂൾ രണ്ടും മൂന്നും സ്ഥാനം നേടി. 97.2 ശതമാനം മാര്‍ക്ക് നേടിയ അർച്ചിഷ മരിയോ രണ്ടാം സ്ഥാനവും 96.6 ശതമാനം നേടിയ അഞ്ജന സുരേഷ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
12ാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ 98.7 ശതമാനം വിജയം നേടിയിരുന്നു.ഇന്ത്യന്‍ സ്കൂളിെൻറ മികവിന് സാക്ഷ്യമാണ് വിദ്യാർഥികള്‍ കൈവരിക്കുന്ന ഈ നേട്ടങ്ങളെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.