Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ദുൽഹിജ്ജ’...

'ദുൽഹിജ്ജ’ പ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
ദുൽഹിജ്ജ’ പ്രഭാഷണം സംഘടിപ്പിച്ചു
cancel
camera_alt

 ‘ദുൽഹിജ്ജ; പവിത്രദിനങ്ങളിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് യഹ്‌യ സി.ടി സംസാരിക്കുന്നു

മനാമ: ഈ കഴിഞ്ഞുപോകുന്ന ദിനങ്ങളുടെ ശ്രേഷ്ഠതയും, ഹജ്ജും ഹജ്ജിലൂടെ ലഭിക്കുന്ന സംസ്‍കരണവും ഹാജിമാരിൽ ഉണ്ടാക്കേണ്ട സ്വഭാവഗുണങ്ങളെക്കുറിച്ചും ദാഇ യഹ്‌യ സി.ടി ഉദ്ബോധനം നൽകി. അറഫയിൽ സംഗമിക്കുന്ന ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഓരോ വിശ്വാസിയിലും അത്തരം മഹത്തരമായ സ്വഭാവഗുണങ്ങൾ ഉണ്ടായിരിക്കണമെന്നും, അനാവശ്യ വർത്തമാനങ്ങൾ പെരുകുന്ന സാഹചര്യത്തിൽ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകളെന്താണ് എന്നതിനെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മനാമ ഫറൂഖ് മസ്ജിദിൽ ‘ദുൽഹിജ്ജ; പവിത്ര ദിനങ്ങളിലൂടെ’ വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം. ലത്തീഫ് സ്വാഗതവും ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lectureDul Hijja
Next Story