ഓപറേഷൻ സിന്ദൂർ: ഇന്ത്യൻ പ്രതിനിധിസംഘം മടങ്ങി
text_fieldsബഹ്റൈനിലെത്തിയ ഇന്ത്യൻ പ്രതിനിധിസംഘം
മനാമ: ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് പങ്കുവെക്കുന്നതിനായി ബഹ്റൈനിലെത്തിയ പ്രതിനിധി സംഘം മടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനുശേഷം സംഘം കുവൈത്തിലേക്കാണ് പോയത്. 27ന് സംഘം സൗദിയിലേക്കും അവിടെ നിന്ന് അൾജീരിയയിലേക്കും പോകും. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണുണ്ടായിരുന്നത്.
ഇന്ത്യൻ പ്രവാസി പ്രതിനിധികളും ബഹ്റൈനിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ സംഘം തുറന്നുകാട്ടുകയും ചെയ്തു. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബുദുൽ നബി സൽമാൻ അഹ്മദ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. മനാമയിലെ ശ്രീ നാഥ്ജി ക്ഷേത്രം, ബാബ് അൽ ബഹ്റൈൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

