മതേതര ചിന്ത വളർത്തുന്നതിൽ പൗരത്വ പ്രക്ഷോഭം വിജയിക്കും
text_fieldsമനാമ: കേന്ദ്ര സർക്കാറിെൻറ നിലപാടിൽ പെെട്ടന്ന് മാറ്റം വരുത്താനായില്ലെങ്കിലും രാ ജ്യത്തിെൻറ മതേതര ചിന്തയെ വളർത്തിക്കൊണ്ടു വരുന്നതിൽ ഇപ്പോഴത്തെ പൗരത്വ പ്രക്ഷോഭ ങ്ങൾക്ക് കഴിയുമെന്ന് സമസ്ത എറണാകുളം ജില്ല ജന. സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാ ധ്യമ’ത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരാജയപ്പെട്ട ഒരു സമൂഹമെന ്നും ജനാധിപത്യം തന്നെ അസ്തമിച്ചു പോകുമോയെന്നും തോന്നലുണ്ടായ ഒരു സമയത്താണ് പ്ര തീക്ഷ നൽകുന്ന രീതിയിൽ ജനങ്ങളുടെ ഒറ്റക്കെട്ടായ മുന്നേറ്റമുണ്ടാകുന്നത്. ആ മുന്നേറ് റം തന്നെയാണ് വിജയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിലെ പ്രസക്ത ഭാഗ ങ്ങൾ:
ഇപ്പോഴത്തെ ജനാധിപത്യ മുന്നേറ്റം വിജയിക്കുകതന്നെ ചെയ്യും. അതുവഴി ഇന്ത്യയിലെ വർഗീയ, ഫാഷിസ്റ്റ് ചിന്തയുടെ വളർച്ചയെ തടയാനും ശക്തമായ ഒരു ജനാധിപത്യം തിരിച്ചുകൊണ്ടുവരാനും കഴിയും. വ്യവസ്ഥിതിയേക്കാൾ ജനങ്ങളിൽ വിശ്വസിക്കാൻ കഴിയുന്നു എന്നതാണ് ഇൗ മുന്നേറ്റത്തിെൻറ പ്രത്യേകത. തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ എല്ലാവരും ഇതിൽ പങ്കാളികളാകുന്നു എന്നത് ശുഭസൂചനയാണ്.
രാഷ്ട്രീയ, സാമൂഹിക ഘടകങ്ങൾ എല്ലാം ഒന്നിച്ചുചേർന്നുള്ള ഒരു മതേതര ചിന്ത വളർന്നുവരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശക്തമായി ഇതിൽ പങ്കാളികളാകേണ്ടതുണ്ട്. സുരക്ഷിത മണ്ഡലത്തിൽനിന്ന് ചെയ്യേണ്ട സമരമല്ല ഇത്. സാഹസികമായും ത്യാഗപൂർണമായും ചെയ്യേണ്ട ഒന്നാണ്. പാർട്ടികളുടെതന്നെ പ്രസക്തി നഷ്ടപ്പെടാതിരിക്കണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പങ്ക് കൃത്യമായി നിർവഹിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് പൂർണമായ തോതിൽ പ്രതീക്ഷക്ക് വക നൽകുന്നതല്ല. അതേസമയം, സമരത്തിൽ അവർ എല്ലാം കൂടിച്ചേരുന്നു എന്നുള്ളത് നല്ല കാര്യമാണ്.
പ്രക്ഷോഭങ്ങളെ അവഗണിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് ധാർഷ്ട്യം മാത്രമാണ്. ജനകീയ സമരങ്ങളുടെ ശക്തിക്ക് മുന്നിൽ ഇൗ ധാർഷ്ട്യത്തിന് തോൽക്കുകയല്ലാതെ മറ്റു മാർഗമില്ല. ഒന്നോ രണ്ടോ വർഷങ്ങളെടുത്താലും അല്ലെങ്കിൽ അതിനപ്പുറം പോയാലും ജനകീയ സമരങ്ങൾ വിജയിക്കുകതന്നെ ചെയ്യും. ഇപ്പോൾതന്നെ സർക്കാറിെൻറ സ്വരത്തിൽ മാറ്റം വന്നിട്ടുണ്ട്. ജനകീയ സമരങ്ങൾ ഫലം ചെയ്യുന്നു എന്നതിന് തെളിവാണ് അത്. മഹാഭൂരിപക്ഷത്തിന് വിജയിച്ച ഒരു സർക്കാർ ഒറ്റയടിക്ക് നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ജനകീയ സമരങ്ങളുടെ ശക്തിക്ക് മുന്നിൽ സർക്കാറിന് നിലപാട് മാറ്റേണ്ടി വരും.
കോടതിയുടെ നിലപാടിൽ പൂർണ പ്രതീക്ഷയില്ല എന്ന് പറയുന്നില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ കോടതിക്ക് അതിേൻറതായ പ്രാധാന്യമുണ്ട്. പക്ഷേ, സമീപകാലത്തെ പല ഉത്തരവുകളും നിരാശപ്പെടുത്തുന്നുണ്ട്. ജനകീയ സമരങ്ങൾ ശക്തിപ്പെടുകയും രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി തകർന്നിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടതി ഇൗ രീതിയിലായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്.
ഗവർണർ എന്ന തസ്തികയുടെ അന്തസ്സത്ത ഉൾക്കൊള്ളാത്ത ആളെന്ന നിലയിലാണ് സംസ്ഥാന ഗവർണറുടെ നടപടികൾ കാണുന്നത്. ഭരണഘടന പദവിയെന്ന നിലയിൽ അതിന് അതിേൻറതായ മാന്യതയുണ്ട്. അത് കളഞ്ഞുകുളിക്കുന്ന നിലപാടാണ് ഗവർണറുടേത്. സംഘ്പരിവാറിെൻറ വിഷലിപ്തമായ പ്രചാരണങ്ങൾ സമൂഹത്തിലേക്ക് പടരുന്നത് നാം കാണുന്നു. എന്നാൽ, അതിനെതിരായി നേർക്കുനേരെയുള്ള പ്രതികരണമല്ല വേണ്ടത്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കണം.
വിഷലിപ്തമായ വർഗീയ പ്രചാരണങ്ങളെ തടയാൻ പ്രക്ഷോഭകരും ജനാധിപത്യ വിശ്വാസികളും കൂടുതൽ തഴേക്കിറങ്ങി തെറ്റിദ്ധാരണകൾ മാറ്റണം. അങ്ങനെ വരുേമ്പാൾ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ കരുത്തുണ്ടാകും. ഇന്ത്യയിലെ ഹൈന്ദവ സമൂഹം തന്നെയാണ് കൂടുതൽ മതേതരമായ കാഴ്ചപ്പാടോടെ പ്രക്ഷോഭകർക്കൊപ്പമുള്ളത്. വർഗീയ പ്രചാരണങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള ശേഷി മതേതര കൂട്ടായ്മകൾക്ക് ഇല്ലാതെ പോകുന്നു എന്നതും വസ്തുതയാണ്.
ഇത്തരം പ്രചാരണങ്ങൾക്ക് അടിപ്പെട്ടുപോയവരെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് വേണ്ടത്. അടിസ്ഥാനപരമായി ഇന്ത്യൻ മനസ്സിലേക്ക് മതേതരത്വം പ്രചരിക്കപ്പെടണം. നിയമം പിൻവലിക്കുന്നതുവരെ മാത്രമല്ല, മതേതര മനസ്സ് ശക്തിപ്പെടുന്നതുവരെ ഇപ്പോഴത്തെ മുന്നേറ്റം തുടരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.