ഒാണം ആഘോഷിച്ച് ശൈഖ് നാസർ
text_fieldsമനാമ: സഹവർത്തിത്വത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശവുമായി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ജീവനക്കാർക്കൊപ്പം ഒാണം ആഘോഷിച്ചു.
വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായും സമാധാനത്തിെൻറയും സ്നേഹത്തിെൻറയും നാടായും ബഹ്റൈനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഹമദ് രാജാവിെൻറ കീഴിൽ നടക്കുന്ന സാഹോദര്യ പ്രവർത്തനങ്ങളുടെ പ്രതിഫലനമായാണ് ശൈഖ് നാസറിെൻറ ഒാണാഘോഷം വിലയിരുത്തപ്പെടുന്നത്.
രാജ്യത്തിെൻറ അടിസ്ഥാന പാരമ്പര്യങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഹമദ് രാജാവിെൻറ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്നതിൽ ഉത്സുകനാണെന്ന് ജീവകാരുണ്യ, യുവജനക്ഷേമ കാര്യങ്ങൾക്കായുള്ള രാജാവിെൻറ പ്രതിനിധിയായ ശൈഖ് നാസർ പറഞ്ഞു. വിവിധ സംസ്കാരങ്ങളോട് സംവദിക്കാനും അവയെ മനസ്സിലാക്കാനുമുള്ള അവസരമാണ് ഒാണം ആഘോഷം.
മതങ്ങളുടെ സഹവർത്തിത്വത്തിൽ ലോകത്തുതന്നെ മാതൃകയാണ് ബഹ്റൈൻ. മതസൗഹാർദത്തിനും സാഹോദര്യത്തിനും ഹമദ് രാജാവ് നൽകുന്ന പിന്തുണയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.