ബഹ്റൈനിൽ കണ്ടെത്തിയ എണ്ണശേഖരം വിസ്മയിപ്പിക്കുന്നത്; 8000 കോടി ബാരൽ ശേഷി
text_fieldsമനാമ: ബഹ്റൈൻ ഖലീജ് അൽ ബഹ്റൈൻ ബേസിൽ കണ്ടെത്തിയത് 8000കോടി ബാരലിെൻറ എണ്ണ ശേഖരമാണെന്ന് ബഹ്റൈൻ എണ്ണ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ പ്രത്യേക വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിെൻറ പടിഞ്ഞാറൻ തീരത്തായി ഖലീജ് അൽ ബഹ്റൈൻ ബേസിലാണ് ശേഖരം കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസമാണ് ഗവൺമെൻറ് അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് കൃത്യമായ കണക്ക് അവതരിപ്പിച്ചുകൊണ്ട് കണ്ടെത്തലിെൻറ പ്രാധാന്യം വാർത്താസമ്മേളനം വിളിച്ച് ഗവൺമെൻറ് അവതരിപ്പിച്ചത്. ബഹ്റൈെൻറ വികസന ചരിത്രത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് കണ്ടെത്തലെന്നും മന്ത്രി വ്യക്തമാക്കി.
ബഹ്റൈൻ നാഷണൽ എണ്ണ, വാതക അതോറിറ്റി (നോഗ)യുടെ നേതൃത്വത്തിലാണ് രണ്ട് വർഷങ്ങൾക്ക് മുെമ്പ ഇൗ േമഖലയിൽ പഠനം നടന്നത്. 2017 ലെ അവസാന മാസങ്ങളിലായാണ് എണ്ണയുടെയും വാതകത്തിെൻറയും സാനിധ്യത്തിെൻറ സൂചന മനസിലായത്. തുടർന്ന് ഖനനം നടത്തി അസംസ്കൃത എണ്ണയുടെ അംശം എടുക്കുകയും ചെയ്തു.
10-20 ലക്ഷംകോടി ക്യുബിക് അടി വാതകമാണ് മേഖലയിലെ കടലിനടിയിൽ കണ്ടെത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽവെച്ച് ആദ്യമായി എണ്ണ കണ്ടെത്തിയതും ബഹ്റൈനിലായിരുന്നു. 1932 ൽ ബഹ്റൈനിലെ ജബ്ലു ദുഖാനിലായിരുന്നു ആദ്യ എണ്ണക്കിണർ കുഴിച്ച് ഖനനം ആരംഭിച്ചത്. ദിനംപ്രതി ഏകദേശം 50,000 ബാരലാണ് ദിനംപ്രതിയുള്ള ഉദ്പ്പാദനം. എന്നാൽ രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും വലിയ എണ്ണ, വാതക ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ഇൗ വർഷം രണ്ട് എണ്ണക്കിണറുകൾ കുഴിക്കാനും അഞ്ച് വർഷത്തിനകം ഉദ്പ്പാദനം ആരംഭിക്കാനുമാണ് തീരുമാനം. അതിനായി വിദഗ്ധ കമ്പനികെള ക്ഷണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കടലിൽ 2000 സ്ക്വയർ കിലോമീറ്റർ വിസ്തൃതയിൽ നീണ്ട് പരന്നുകിടക്കുന്നതാണ് എണ്ണമേഖലയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.