Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ത്രീകളുടെ ജയിലിൽ...

സ്ത്രീകളുടെ ജയിലിൽ പീഢനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് എൻ.െഎ.എച്ച്.ആർ 

text_fields
bookmark_border
സ്ത്രീകളുടെ ജയിലിൽ പീഢനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് എൻ.െഎ.എച്ച്.ആർ 
cancel
camera_alt??.???.??????.?? ????????? ???????????????????

മനാമ: ബഹ്റൈനിൽ സ്ത്രീകളുടെ ജയിലിൽ പീഢനങ്ങൾ നടക്കുന്നതായ ആരോപണത്തിൽ കഴമ്പില്ലെന്ന് ‘നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സ്’ (എൻ.െഎ.എച്ച്.ആർ) പറഞ്ഞു. ഇതുസംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാനായി ആഗസ്റ്റ് 15, 16 തിയതികളിൽ എൻ.െഎ.എച്ച്.ആർ സംഘം ഇൗസ ടൗണിലെ വിമൻസ് റിഫർമേഷൻ ആൻറ് റീഹാബിലിറ്റേഷൻ സെൻററിൽ മിന്നൽ പരിപശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മോശം പെരുമാറ്റമോ അവഗണനയോ തങ്ങൾ നേരിട്ടുകണ്ട 28പേരിൽ ആരും ഉന്നയിച്ചിട്ടില്ലെന്ന് എൻ.െഎ.എച്ച്.ആർ ചെയർമാൻ സഇൗദ് അൽ ഫെയ്ഹാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജയിലിലെ വിവിധ സൗകര്യങ്ങളും സന്ദർശന വേളയിൽ വിലയിരുത്തുകയുണ്ടായി. ആദ്യമായാണ് എൻ.െഎ.എച്ച്.ആർ ഇവിടെ മിന്നൽ പരിശോധന നടത്തുന്നത്. സോഷ്യൽ മീഡിയയിലും മറ്റുമാണ് ജയിലിൽ പീഢനം നടക്കുന്നതായി ആരോപണമുയർന്നത്. സന്ദർശനത്തെ തുടർന്ന് തയാറാക്കിയ റിപ്പോർട്ട്  സീഫിലെ എൻ.െഎ.എച്ച്.ആർ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ അൽ ഫെയ്ഹാനി എൻ.െഎ.എച്ച്. ആർ ബോർഡ് അംഗങ്ങൾക്കൊപ്പം വിശദീകരിച്ചു. 

ജയിലിൽ നിയമവിരുദ്ധമായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് എൻ.െഎ.എച്ച്.ആർ വൈസ് ചെയർമാൻ ഡോ.അബ്ദുല്ല അൽ ദീറാസിയും അഭിപ്രായപ്പെട്ടു.ചിലർ പറയുന്നത് അവിടെ പീഢനം പതിവാണെന്നാണ്. എല്ലായിടത്തും സി.സി.ടി.വി സ്ഥാപിച്ച ജയിലാണതെന്നും അദ്ദേഹം പറഞ്ഞു. എൻ.െഎ.എച്ച്. ആർ പരാതി സമിതി മേധാവി ദീന അബ്ദുൽറഹ്മാെൻറ നേതൃത്വത്തിലാണ് ജയിൽ സന്ദർശനം നടത്തിയത്. തങ്ങൾ ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഭക്ഷണത്തിെൻറയും മറ്റും നിലവാരം പരിശോധിക്കുകയും ചെയ്തതായി അവർ പറഞ്ഞു. ഇവിടെ 168 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ നിലവിൽ പ്രവാസികൾ ഉൾപ്പെടെ 108പേരാണുള്ളത്. ഇതിൽ 24പേരാണ് സ്വദേശികൾ. വിദേശികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് സന്ദർശിക്കാനും അവസരമുണ്ട്. 

പൗരത്വത്തിെൻറയും ശിക്ഷ കാലാവധിയുടെയും കുറ്റകൃത്യത്തിെൻറ സ്വഭാവത്തിെൻറയും അടിസ്ഥാനത്തിലാണ് തടവുകാരെ വിഭജിച്ചിട്ടുള്ളത്. ജയിൽ അധികാരികളിൽ നിന്ന് മാറ്റി നിർത്തിയാണ് തടവുകാരുമായി സംസാരിച്ചത്. അതുവഴി, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് പറയാനുള്ള അവസരം അവർക്ക് ലഭിച്ചിരുന്നു. മറ്റ് ജയിലുകളിലും മിന്നൽ പരിശോധന നടത്തിയിട്ടുണ്ട്. അതിെൻറ റിപ്പോർട്ട് ഏറെ വൈകാതെ പുറത്തുവിടും. ജയിലിൽ കഴിയുന്നവരുടെ അവകാശങ്ങൾ സംബന്ധിച്ച വിവരം വിവിധ ഭാഷകളിൽ ലഭ്യമാക്കണമെന്ന് റിപ്പോർട്ട് അധികൃതരോട് ആവശ്യപ്പെടുന്നു. ശിക്ഷ കാലാവധിയിൽ തടവുകാർ മാനസിക പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അക്കാര്യവും പരിഗണിക്കണം. ജയിലിൽ കൂടുതൽ വിദ്യാഭ്യാസ പരിപാടികളും മാനസികാരോഗ്യ പുനരധിവാസ പദ്ധതികളും നടപ്പാക്കണം. ഇവിടുത്തെ ആരോഗ്യകേന്ദ്രം മികവുറ്റതാണ്. തുന്നൽ ക്ലാസുകളും, കമ്പ്യൂട്ടർ, ബ്യൂട്ടി കോഴ്സുകളും, പെയിൻറിങ് ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. പെയിൻറിങ്ങുകളുടെ പ്രദർശനം സംഘടിപ്പിക്കുകയും അതുവഴി കിട്ടുന്ന പണം തടവുകാർക്ക് നൽകുകയും ചെയ്യുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsNational Human Rights
News Summary - National Human Rights-bahrain-gulf news
Next Story