സാമൂഹിക പ്രവർത്തനം ആനന്ദമാക്കി മുഹമ്മദലി നാട്ടിലേക്ക്
text_fieldsമനാമ: സാമൂഹിക പ്രവർത്തനം നൽകിയ ആത്മസന്തോഷത്തിെൻറ നിറവിൽ 30 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ടി.പി. മുഹമ്മദലി വിട നൽകുന്നു. ബഹ്റൈനിലെ സംതൃപ്തമായ ജീവിതത ്തിനു ശേഷം മാർച്ച് 10ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങും. കൊയിലാണ്ടി സ്വദേശിയായ അദ്ദേഹ ത്തിെൻറ കുടുംബം കാപ്പാട് ബീച്ചിനരികിലാണ് ഇപ്പോൾ താമസിക്കുന്നത്. അബ്ദുല്ല യൂസു ഫ് ഫക്രു ആൻഡ് സൺസിൽ സൽമാബാദിൽ സ്റ്റോർ കീപ്പറായാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്. 1991ൽ ഇൗ കമ്പനിയിൽ ജോലിക്ക് കയറിയ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിക്കുന്നതു വരെ അതിൽതന്നെ തുടർന്നു.
ഇന്ത്യക്കാരോടും മലയാളികളോടും ഏറെ സ്നേഹമുള്ള കമ്പനി ഉടമകളുടെ കരുതലാണ് അവിടെത്തന്നെ നിൽക്കാൻ തനിക്ക് തുണയായതെന്ന് അദ്ദേഹം പറയുന്നു. കുവൈത്ത് യുദ്ധാനന്തരം 1990ലാണ് മുഹമ്മദലി ബഹ്റൈനിൽ എത്തിയത്. 1975 മുതൽ ഇവിടെയുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരൻ ഹമീദാണ് ഇവിടേക്ക് കൊണ്ടുവന്നത്. വന്ന വർഷം കോൾഡ് സ്റ്റോറിലും ഹോട്ടലിലുമൊക്കെ പണിയെടുത്തു. അടുത്ത വർഷം അബ്ദുല്ല യൂസുഫ് ഫക്രു ആൻഡ് സൺസിൽ ജോലി കിട്ടി. ആദ്യം മനാമയിലെ കമ്പനിയുടെ ഒാഫിസിലായിരുന്നു ജോലി. പ്രവാസ ജീവിതത്തിനിടയിലും സാമൂഹിക പ്രവർത്തനത്തിന് സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എം.സി.സിയുടെ കഴിഞ്ഞ സ്റ്റേറ്റ് കമ്മിറ്റിയിൽ വൈസ് പ്രസിഡൻറായിരുന്നു. കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറായിരിക്കുേമ്പാൾ 13 പേർക്ക് വീട് നിർമിച്ച് നൽകാനും നാട്ടിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കാനും കഴിഞ്ഞു. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നാട്ടിൽ രൂപവത്കരിച്ച മുസ്ലിം എജുക്കേഷനൽ വെൽഫെയർ അസോസിയേഷൻ (മേവ) എന്ന സംഘടന പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയാണ് അദ്ദേഹം. വൈകീട്ട് നാല് മണിക്ക് ഒാഫിസിൽനിന്ന് ഇറങ്ങിയാൽ കെ.എം.സി.സി ഒാഫിസിലെത്തി സാമൂഹിക പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിലാണ് അദ്ദേഹത്തിെൻറ സന്തോഷം. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒട്ടനവധി സുഹൃത്തുക്കളെ സമ്പാദിക്കാനായതാണ് ഏറ്റവും വലിയ കാര്യമായി മുഹമ്മദലി കാണുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ അദ്ദേഹത്തിെൻറ സുഹൃദ് വലയത്തിലുണ്ട്. ബഹ്റൈനിലെ അതിവേഗ മാറ്റത്തിനും അദ്ദേഹം സാക്ഷിയാണ്. വന്ന കാലത്ത് വൻ കെട്ടിടങ്ങൾ വളരെ കുറവായിരുന്നു. ഇപ്പോൾ എവിടെ നോക്കിയാലും വലിയ കെട്ടിടങ്ങളായി. ഉപ്പുവെള്ളം മാത്രം കിട്ടിയിരുന്ന കാലവും അദ്ദേഹത്തിെൻറ മനസ്സിലുണ്ട്. ജമീലയാണ് ഭാര്യ. മകൻ സജിബീർ കുവൈത്തിൽ സാംസങ് കമ്പനിയിൽ ഇലക്ട്രോണിക്സ് എൻജിനീയറാണ്. പെൺമക്കളായ ഷഹനാസും ഷാദിയയും വിവാഹിതരായി. നാട്ടിൽ കാത്തിരിക്കുന്ന കുടുംബത്തോടൊപ്പം കഴിയാനുള്ള സന്തോഷത്തിലാണ് അദ്ദേഹം പ്രവാസ ഭൂമിയോട് യാത്ര പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.