പ്രവാസി മൃതദേഹ പരിചരണ നിയമത്തിന് ഭേദഗതി വേണമെന്ന് എം.പിമാർ
text_fieldsമനാമ: പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിർദേശവുമായി എം.പിമാർ. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലുടമക്ക് വഹിക്കേണ്ടി വരുന്ന ചെലവുകളിൽ കുറവ് വരുത്താനാണ് നിർദേശം മുന്നോട്ടു വെച്ചത്.
എം.പി ജലാൽ കാദം അൽ മഹ്ഫൂദ് അവതരിപ്പിച്ച നിർദേശപ്രകാരം മരണസമയത്ത് തൊഴിലാളി കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിൽ മാത്രമേ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവ് തൊഴിലുടമ വഹിക്കുകയുള്ളൂവെന്നാണ്. നിലവിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ചെലവുകൾ എൽ.എം.ആർ.എയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളായിരുന്നു കൂടുതലായും വഹിച്ചിരുന്നത്.
പിന്നീട് അതിനായി വന്ന ചെലവുകൾ തൊഴിലുടമയിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. ഭേദഗതി നിർദേശ പ്രകാരം ഒളിച്ചോടുകയോ മറ്റോ ചെയ്യുന്ന തൊഴിലാളികളുടെ ഉത്തരവാദിത്വം പൂർണമായും തൊഴിലുടമയിൽനിന്ന് ഒഴിവാക്കണം എന്നതാണ്. തൊഴിലുടമകളുടെ സാമ്പത്തിക ശേഷി കണക്കിലെടുക്കുകയും അവരുടെ ബിസിനസുകളിൽ സംരക്ഷണം നൽകുകയും ചെയ്യുന്നതാവണം നിയമങ്ങളെന്ന് എം.പി അൽ മഹ്ഫൂദ് പറഞ്ഞു. പാർലമെന്റ് സേവന സമിതിയും ചേംബറും ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, തൊഴിലാളി യൂനിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാർലമെന്റ് യോഗത്തിൽ വിഷയം നിർദേശം ചർച്ചക്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
