Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

representational image

മനാമ: കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്നു വർഷവും തടവാണ് ഒന്നാം ക്രിമിനൽ കോടതി വിധിച്ചത്. അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വർഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവ് വിധിച്ചിട്ടുണ്ട്.

രണ്ടു പ്രതികളും ഓരോ ലക്ഷം ദീനാർ പിഴയടക്കാനും കോടതി വിധിച്ചു. 70 ലക്ഷം ദീനാറാണ് ഇവർ മറ്റൊരു രാജ്യത്തേക്ക് കടത്തിയത്. നിയമപ്രകാരം ചാരിറ്റിക്കുവേണ്ടിയുള്ള ഫണ്ടാണ് ഇത്തരത്തിൽ ഇവർ കടത്തിയതെന്നാണ് തെളിഞ്ഞത്.

അംഗീകാരമില്ലാതെ പണം സ്വരൂപിക്കൽ രാജ്യത്ത് നിയമവിരുദ്ധമാണ്. ഇവരുടെ പേരിലുള്ള കമ്പനി വഴിയാണ് പണം വെളുപ്പിച്ചത്. ഇവരുടെ പണത്തിന്‍റെ ഉറവിടം വെളിപ്പെടുത്താതെ ബാങ്കിൽ പണം നിക്ഷേപിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineImprisonmentMoney Laundering
News Summary - Money Laundering: Imprisonment and Fines for Accused
Next Story