Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: രണ്ടുപേർക്ക് അഞ്ചുവർഷം വീതം തടവും പിഴയും

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കൽ: രണ്ടുപേർക്ക് അഞ്ചുവർഷം വീതം തടവും പിഴയും
cancel

മനാമ: കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം വീതം തടവും പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും പിഴ ഈടാക്കാനും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. വിവിധ ആളുകളിൽനിന്ന് നിക്ഷേപപദ്ധതിക്കെന്ന നിലക്ക് പണം സ്വരൂപിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രതികളിലൊരാളുടെ പേരിലുള്ള രണ്ട് കമ്പനികളുടെ മറവിലായിരുന്നു പണ സമാഹരണം. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള അനുമതിയില്ലാതെ 1.162 ദശക്ഷം ദിനാറാണ് സമാഹരണം നടത്തിയത്.

കമ്പനിയുടെ വസ്തുവകകളായി 1.223 ദശലക്ഷം ദിനാറും രണ്ടാം പ്രതിയിൽ നിന്ന് 3,65,000 ദിനാറും കണ്ടുകെട്ടാനും ഓരോ പ്രതിയിൽനിന്നും ഒരു ലക്ഷം ദിനാർ വീതം പിഴ ഈടാക്കാനും കോടതി വിധിച്ചു.

വാദികൾക്ക് കോടതി ചെലവുകൾക്കായി 6600 ദിനാർ താൽക്കാലിക നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money Laundering
News Summary - Money Laundering: Five years imprisonment and fine for two persons
Next Story