മന്ത്രിസഭ യോഗം : മുടങ്ങിയ സര്‍ക്കാര്‍ പദ്ധതികൾ വീണ്ടും പരിഗണിക്കും
text_fieldsമനാമ: വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ പദ്ധതികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇൻറര്‍നാഷണല്‍ പീസ് യൂനിയന്‍ സമാധാന പുരസ്‌കാരം നേടിയ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫക്ക് കാബിനറ്റ് അംഗങ്ങള്‍ ആശംസ നേർന്നു. സമാധാനത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും സന്ദേശം വ്യാപിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നല്‍കിയ സംഭാവനകൾ നിർണായകമാണ്. മത^സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കുപരി മനുഷ്യര്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സഹകരണവും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകളും നയങ്ങളും സഹായകമായി. വിഭാഗീയതയും തീവ്രവാദവും ഇല്ലായ്മ ചെയ്യുന്നതിലും മത സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും കാഴ്ചപ്പാട് ശക്തമാക്കുന്നതിലും അദ്ദേഹത്തിെൻറ പങ്ക് വലുതാണെന്ന് കാബിനറ്റ് വിലയിരുത്തി.
സൗദി അറേബ്യയുടെ 87 ാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ സൗദി ഭരണകൂടത്തിനും ജനങ്ങള്‍ക്കും സൈനികര്‍ക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. പുരോഗതിയും വളര്‍ച്ചയും നേടി വന്‍കിട രാഷ്ട്രങ്ങൾക്കൊപ്പമെത്താന്‍ സൗദിക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്. വിവിധ മേഖലകളില്‍ നേടിയ അസൂയാര്‍ഹമായ പുരോഗതി ഇതര ജി.സി.സി രാഷ്ട്രങ്ങള്‍ക്കും അറബ്^ഇസ്‌ലാമിക സമൂഹത്തിനും പ്രോത്സാഹനം നനല്‍കുന്നതാണ്. ബഹ്‌റൈനും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധം കൂടുതൽ ദൃഢമാക്കാന്‍ സാധിക്കട്ടെയെന്നും കാബിനറ്റ് ആശംസിച്ചു.
അസ്‌കര്‍, കുറയ്യ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നമടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കാണാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ പദ്ധതികളുടെ മുന്നിലുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുമുള്ള മാര്‍ഗങ്ങൾ കാബിനറ്റ് ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് ഇതിനുള്ള പരിഹാരം കാണുന്നതിന് വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി. പോളിടെക്‌നിക് കോളജ് ഭരണനിര്‍വഹണ അംഗങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിന് അംഗീകാരം നല്‍കി.
സിവില്‍ സര്‍വീസ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. സ്വദേശി തൊഴിലന്വേഷകരെ തൊഴിലുടമകള്‍ കൂടുതൽ നിയമിക്കുന്ന തരത്തില്‍ ആവശ്യമായ പരിശീലന പരിപാടികള്‍ നടത്താൻ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. തൊഴിലില്ലായ്മ കുറക്കുന്നതിനും സ്വദേശി തൊഴിലന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍^സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കാബിനറ്റ് വിലയിരുത്തി. 2017 ആദ്യ പകുതിയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമാണെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് തൊഴില്‍ മേഖലയില്‍ മൊത്തം 7,64,000 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 65 ശതമാനവും സ്വദേശികളാണ്. 2017 ആദ്യ പകുതിയില്‍ സ്വകാര്യ മേഖലയില്‍ 11,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
3500 ഓളം പേര്‍ വിവിധ തൊഴില്‍ പരിശീലന പരിപാടികളുടെ ഗുണഭോക്താക്കളാവുകയും ചെയ്തു. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശരാശരി വേതനം 407 ദിനാറായി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലിത് 691 ദിനാറാണ്. വിദേശ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നിബന്ധനകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ചില നിയന്ത്രിത വ്യാപാര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
