ബോട്ടപകടം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമനാമ: ഒരു മാസം മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. രാമനാഥപുരം വലയവാടി സ്വദേശി സെന്തിൽകുമാൻ സീനി (39) നവംബർ 21നുണ്ടായ അപകടത്തിലാണ് മരിച്ചത്. മുഹറഖിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇദ്ദേഹത്തിന്റെ ബോട്ട് അസ്കറിൽവെച്ച് മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയ മൃതദേഹം അവിടെ നിന്ന് തമിഴ്നാട് സർക്കാറിന്റെ പ്രവാസി വിഭാഗം ഏർപ്പെടുത്തിയ ആംബുലൻസിൽ നാട്ടിലെത്തിക്കും. ഗൗതമ്മാളാണ് സെന്തിൽകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.