മലയാളി സമൂഹത്തിന് ഇതെന്തുപറ്റി..?
text_fieldsമനാമ: മലയാളി സമൂഹത്തിനുള്ളിൽ 35 ദിവസത്തിനുള്ളിൽ ആറ് ആത്മഹത്യകൾ. അതിൽ രണ്ടുപേർ സ്ത്രീകളും. മലയാളികൾക്ക് ഇത െന്തുപറ്റി എന്ന ചോദ്യമാണ് ഉയരുന്നത്. ഇൗ വർഷത്തിൽ 28 ഒാളം ഇന്ത്യൻ പ്രവാസികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 60 ശതമാനംപേരും മലയാളികളാണ്. നിരക്ക് കൂടി വരുന്നത് മലയാളി സംഘടനകൾക്കിടയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് കോഴിക്കോട് പയ്യോളി സ്വദേശിയായ 28 കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടിരുന്നു. കൂട്ടുകച്ചവടത്തിന് പണം നൽകിയ ചില മലയാളികൾ പണം തിരികെ ചോദിച്ച് ഇൗ യുവാവിനെ നിരന്തരം ശല്ല്യം ചെയ്തിരുന്നതാണ് മരണകാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇൗ യുവാവിെൻറ മരണം നടന്ന് ഒരാഴ്ച കഴിയുന്നതിന് മുമ്പാണ് ആഗസ്റ്റ് 12 ന് മലയാളികളുടെ ഇരട്ട ആത്മഹത്യവാർത്ത പുറത്തുവന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടർമാരായ സ്ത്രീയും പുരുഷനുമാണ് അമിതമായി മരുന്ന് കുത്തിവെച്ച് മരിച്ചത്. ഇവർ ബന്ധുക്കളുമായിരുന്നു.
നാലാമത്തെ ആത്മഹത്യ കോഴിക്കോട് വടകര തീക്കുനി സ്വദേശിയുടെതായിരുന്നു. പട്ടികയിലെ അഞ്ചാമത്തെ വ്യക്തി പത്തനംതിട്ട സ്വദേശിനിയാണ്. സെപ്തംബർ നാലിനാണ് തൂങ്ങിമരിച്ച നിലയിൽ അവരുടെ മൃതദേഹം ഹൂറയിൽ കണ്ടെത്തിയത്. ഇന്നലെ മരിച്ച തൃശൂർ സ്വദേശിനി ഷംലിയാണ് പട്ടികയിലെ അവസാനത്തെ വ്യക്തി. മലയാളി സമൂഹത്തിെൻറ ആത്മഹത്യ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സാമൂഹിക സംഘടനകളുമായി ചേർന്ന് ബോധവത്കരണം നടത്താൻ തയ്യാറാണെന്ന് ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റി പ്രതിനിധി ഡോ.മഹ ഷഹാബ് അടുത്തിടെ പറഞ്ഞിരുന്നു. ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി, ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലാളി സമ്മേളനത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഡോ.മഹ. സമ്മേളനത്തിൽ ഒരു പ്രതിനിധി വിഷയം ഉന്നയിച്ചപ്പോഴാണ് ഡോ.മഹ നിലപാട് അറിയിച്ചത്. ഭൂരിപക്ഷം മലയാളികളും ബഹ്റൈനിലെ തൊഴിൽ, വേതന അവസ്ഥകളിൽ സംതൃപ്തിയോടെ ജീവിക്കുേമ്പാഴും ചില മലയാളികൾ തങ്ങളുടെ ജീവിതത്തിെൻറ താളപ്പിഴകൾ കാരണം നിരാശ ഭരിതമായ അവസ്ഥകളിലേക്ക് ചെന്നെത്തുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.