Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലർവാടി...

മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം: ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

text_fields
bookmark_border
മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം: ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു
cancel
camera_alt

മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽനിന്ന്

മനാമ: ബഹ്റൈനിലെ പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുന്നതിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിഭാഗം മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു.

മഖ്‌ഷയിലെ ഇബ്നുൽ ഹൈതം സ്കൂളിൽ നടന്ന മത്സരത്തിൽ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഫൈനൽതലത്തിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾ അണിനിരന്നു.

പ്രവാസി ബാലസംഘാടന രംഗത്ത് മലര്‍വാടി മുന്നോട്ടുവെക്കുന്ന 'കുട്ടികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നിന്‍റെതന്നെ പൗരന്മാരാണ്' എന്ന കാഴ്ചപ്പാടിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മലർവാടി മെഗാ ചിത്രരചന. കുട്ടികളുടെ സർഗാത്മക അഭിരുചികൾ മത്സരത്തിൽ മാറ്റുരച്ചു.

ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി പരിപാടി ഉദ്‌ഘാടനം ചെയ്തു.

അസ്‌ലം വേളം, സൽമ സജീബ്, സകിയ ടീച്ചർ, നൂറ ടീച്ചർ, ഷബീഹ ഫൈസൽ എന്നിവർ ഇൻവിജിലേറ്റർമാരായിരുന്നു. അബ്ബാസ് മലയിൽ, ജമാൽ ഇരിങ്ങൽ, സുബൈർ എം.എം, മുഹമ്മദ് മുഹ്യുദ്ദീൻ, ഷൗക്കത്ത് അലി, ജലീൽ അബ്ദുല്ല, ഹസീബ ഇർഷാദ്, സകീന അബ്ബാസ്, സെയ്ഫുന്നിസ റഫീഖ്, സമീറ നൗഷാദ്, സമീർ ഹസൻ, എ.എം. ഷാനവാസ്, മുഹമ്മദ് ഷാജി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadiGrand Finale
News Summary - malarvadi painting compitition grand finale
Next Story