ലോക കേരള സഭയിൽനിന്ന് രാജിവെച്ചത് സർക്കാർ ലക്ഷ്യങ്ങളിൽ നിന്ന് പിൻമാറിയതിനാൽ -രാജു കല്ലുംപുറം
text_fieldsമനാമ: ലോക കേരള സഭ അതിെൻറ ലക്ഷ്യങ്ങളിൽ നിന്ന് മാറുകയും പ്രവാസികളുടെ നേർക്ക് മുഖംതിരിഞ്ഞ് നിന്നതിെൻ റ പേരിലുമാണ് ലോക കേരള സഭ, കേരള സഭ സ്റ്റാൻറിങ് കമ്മിറ്റി അംഗത്വങ്ങൾ രാജിവെക്കുന്നതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു. ഇത് സംബന്ധിച്ച അനുമതിക്കായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മലയാളികളായ പ്രവാസികൾ വളരെ പ്രതീക്ഷേയാടെ കണ്ടിരുന്ന ലോക കേരള സഭ അതിെൻറ ലക്ഷ്യങ്ങളിൽനിന്ന് നിന്ന് മാറിയതായും അദ്ദേഹം ആരോപിച്ചു. ലോക കേരള സഭ ഭരിക്കുന്ന പാർട്ടിക്കും, ഉദ്യോഗസ്ഥർക്കും, സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള ഒരു ക്രമീകരണമായി മാറി.
നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾ തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തി കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, മറ്റ് ഗവൺമെൻറ് സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ, അവരെ ചൂഷണം ചെയ്യുന്ന സമീപനമാണ് ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും ചെയ്യുന്നത്. കോടി കണക്കിന് രൂപ മുതൽ മുടക്കി ചെറുകിട വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ മുഴുവൻ തകർത്തുകളയാനാണ് ഈകൂട്ടർ ശ്രമിക്കുന്നതെന്നും രാജുകല്ലുംപുറം ആരോപിച്ചു. പല വിഷയങ്ങൾക്കും ശാശ്വത പരിഹാരമാകും ലോക കേരള സഭ എന്ന് വിശ്വസിച്ചിരുന്നു. എന്നാലിപ്പോൾ മറിച്ച് അഹങ്കാരവും മുഷ്ക്കും കാണിക്കുന്ന തങ്ങളുടെ അണികളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടികൾ ആണ് സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ലോക കേരള സഭയിൽ തുടരുന്നതിൽ അർഥമില്ലെന്ന് മനസിലാക്കിയാണ് ഈ സ്ഥാനം രാജിവക്കുന്നതെന്ന് രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.