കോഴിക്കോട് വിമാനം: യാത്രക്കാരെ തിരഞ്ഞെടുത്തത് സംഘടനകൾ മുഖേന
text_fieldsമനാമ: ബഹ്റൈനിൽനിന്ന് മേയ് 26ന് കോഴിക്കോേട്ടക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് യാത്രക്കാരെ തിരഞ്ഞെടുത്തത് രജിസ്ട്രേഡ് സംഘടനകൾ മുഖേന. പെെട്ടന്നുള്ള ഷെഡ്യൂളായതിനാൽ യാത്രക്കാരെ മുഴുവൻ നേരിട്ട് വിളിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സമയം ഇല്ലാത്തതിനാലാണ് ഇൗ രീതി തിരഞ്ഞെടുത്തതെന്നാണ് വിവരം. ഇതുവരെ ഇന്ത്യൻ എംബസിയിൽനിന്ന് നേരിട്ട് ആളുകളെ ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടം 26 മുതലാണ് തുടങ്ങുന്നത്. കോഴിക്കോട് നിന്ന് യാത്രക്കാരുമായി എത്തുന്ന വിമാനമാണ് തിരികെ ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടുന്നത്.
െഎ.സി.ആർ.എഫ്, ബഹ്റൈൻ കേരളീയ സമാജം, കെ.എം.സി.സി, തുടങ്ങിയ സംഘടനകൾക്കാണ് യാത്രക്കാരുടെ പട്ടിക സമർപ്പിക്കാൻ അവസരം ലഭിച്ചത്. കേരളീയ സമാജം 60ഒാളം പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കൈമാറിയത്. ഇവരിൽ ഭൂരിപക്ഷം പേർക്കും സീറ്റ് ലഭിച്ചു. കെ.എം.സി.സി 50ഒാളം പേരുടെ പട്ടിക കൈമാറി. ഇതിൽ നല്ലൊരു ഭാഗത്തിനും ടിക്കറ്റ് ലഭിച്ചതായാണ് അറിയുന്നത്. െഎ.സി.ആർ.എഫും യാത്രക്കാരുടെ പട്ടിക സമർപ്പിച്ചു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് സംഘടനകൾ യാത്രക്കാരുടെ പട്ടിക തയാറാക്കി നൽകിയത്. കൂടുതൽ അർഹരായവർക്ക് അവസരം ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് സംഘടനകൾ പറയുന്നു.
അർഹരായവരുടെ പട്ടിക നൽകാൻ ശനിയാഴ്ച രാത്രിയാണ് ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യപ്പെട്ടത്. അതേസമയം, സംഘടനകൾ മുഖേന യാത്രക്കാരെ തെരഞ്ഞെടുത്തതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. എംബസി ചെയ്യേണ്ട ഉത്തരവാദിത്വം സംഘടനകളെ ഏൽപിച്ചതിെൻറ ഒൗചിത്യമാണ് വിമർശകർ ചോദ്യം ചെയ്യുന്നത്. എല്ലാ രജിസ്റ്റേർഡ് സംഘടനകളെയും പരിഗണിക്കാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നാട്ടിലേക്ക് പോകാൻ 20,000ഒാളം പേരാണ് എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് കൂടുതൽ വിമാന സർവിസുകൾ നടത്തുന്നുണ്ട്.
കോഴിക്കോട് വിമാനത്തിന് ടിക്കറ്റ് വിതരണം തുടങ്ങി
മനാമ: ബഹ്റൈനിൽനിന്ന് മേയ് 26ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ടിക്കറ്റ് വിതരണം തുടങ്ങി. ഇന്ത്യൻ എംബസിയിൽ പണമടച്ച് സ്ലിപ്പുമായി എത്തുന്നവർക്ക് മനാമയിലെ എയർ ഇന്ത്യ ഒാഫിസിൽനിന്നാണ് ടിക്കറ്റ് നൽകുന്നത്. 170ഒാളം പേർക്ക് ശനിയാഴ്ച ടിക്കറ്റ് നൽകി. ഒരു കൈക്കുഞ്ഞുൾപ്പെടെ 178 പേരാണ് 26ന് വൈകീട്ട് 4.10ന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നത്. ഇന്ത്യൻ സമയം രാത്രി 11ന് കോഴിക്കോട് എത്തും.
അതേസമയം, ശനിയാഴ്ച രാവിലെ എയർ ഇന്ത്യ ഒാഫിസിലെ കമ്പ്യൂട്ടർ സംവിധാനം നിശ്ചലമായതിനെത്തുടർന്ന് ഏറെനേരം ടിക്കറ്റ് വിതരണം തടസ്സപ്പെട്ടു. ടിക്കറ്റ് വാങ്ങാൻ എത്തിയവർ ഏറെ നേരം പുറത്ത് നിൽക്കേണ്ടിവന്നു. വിവരമറിഞ്ഞ് സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ ബന്ധപ്പെട്ടതിനെത്തുടർന്ന് എല്ലാവരെയും അകത്ത് കയറ്റിനിർത്തുന്നതിന് സംവിധാനം ഒരുക്കി.
തുടർന്നുള്ള സർവിസുകൾക്ക് എംബസിയിൽനിന്ന് സ്ലിപ് ലഭിക്കുന്നവർക്ക് ടിക്കറ്റ് ഇ-മെയിലായി അയച്ചുകൊടുക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ഇ-മെയിൽ ആയി മതിയെന്ന് എഴുതിക്കൊടുക്കുന്നവർക്ക് അങ്ങനെ നൽകാനാണ് തീരുമാനം. അതേസമയം, ഇ-മെയിൽ ആയി ടിക്കറ്റ് ലഭിച്ചവരും ശനിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസിൽ ടിക്കറ്റിന് എത്തിയിരുന്നു. ഏതെങ്കിലും ഒരു രീതിയിൽ ടിക്കറ്റ് മതിയെന്നിരിക്കേയാണ് ഇങ്ങനെ സംഭവിച്ചത്.
വന്ദേ ഭാരത്: മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് നാല് സർവിസുകൾ
മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് നാല് സർവിസുകൾ. മേയ് 26, 30 തീയതികളിൽ കോഴിക്കോേട്ടക്കും 28, ജൂൺ ഒന്ന് തീയതികളിൽ കൊച്ചിയിലേക്കുമാണ് സർവിസ് നടത്തുന്നത്. എല്ലാ ദിവസവും സർവിസ് നടത്തുമെന്നാണ് നേരത്തേ സൂചന ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.