കോവിഡ്-19:നേരിടാൻ രാജ്യം ഒറ്റക്കെട്ട്
text_fieldsമനാമ: കൊറോണ വൈറസ് വഴിയുണ്ടാകുന്ന കോവിഡ്-19 രോഗത്തെ പ്രതിരോധിക്കുന്നതിന് രാജ് യം ഒറ്റക്കെട്ടായി പൊരുതുന്നു. ആദ്യമായി രോഗം സ്ഥിരീകരിച്ചതുമുതൽ ആരോഗ്യ, വിദേശക ാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീ കരിച്ചത്. നിലവിൽ ഇറാനിൽനിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബഹ്റൈനിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരാതിരുന്നത് രാജ്യം സ്വീകരിച്ച മുൻകരുതലിെൻറ മികവാണ് തെളിയിക്കുന്നത്. വെള്ളിയാഴ്ച അഞ്ചുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 38 ആയി. ഇറാനിൽനിന്ന് എത്തിയ നാല് ബഹ്റൈനി സ്ത്രീകൾക്കും ഒരു സൗദി വനിതക്കുമാണ് രോഗം കണ്ടെത്തിയത്. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ ചികിത്സക്കായി െഎസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 2,292 പേരാണ് ഫെബ്രുവരിയിൽ ഇറാനിൽനിന്ന് രാജ്യത്തെത്തിയത്. ഇവരിൽ ചെറിയൊരു ശതമാനത്തിന് മാത്രമാണ് രോഗബാധയുണ്ടായത്. മുൻകരുതൽ എന്ന നിലയിൽ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിമാനത്താവളത്തിലും തുറമുഖങ്ങളിലും എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനം രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ ഏർപ്പെടുത്തിയിരുന്നു. രോഗം പകരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തുടർച്ചയായി ബോധവത്കരണം നടത്തി. ഇതേത്തുടർന്ന് ജനങ്ങളും സർക്കാറിെൻറ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചു. മലയാളി സംഘടനകളുടേതുൾപ്പെടെ നിരവധി പൊതു പരിപാടികൾ മാറ്റിവെച്ചു. മാർച്ച് മൂന്നിന് ആരംഭിക്കാനിരുന്ന ബഹ്റൈൻ ഗാർഡൻ ഷോയും മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. രോഗബാധിതരെ പ്രവേശിപ്പിക്കാൻ സൽമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിൽ െഎസൊലേഷൻ വാർഡ് ഒരുക്കി. നിലവിൽ രോഗം സ്ഥിരീകരിച്ചവരെ ഇവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തിൽ പ്രത്യേക പരിശോധന സംവിധാനവും ഏർപ്പെടുത്തി. ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻഡ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന ഒാപറേഷൻ റൂം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർവസജ്ജമായി നിലകൊണ്ടു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനൊപ്പം അവരുമായി അടുത്തിടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പരിശോധിക്കാനും രോഗമില്ലെന്ന് ഉറപ്പുവരുത്താനും അധികൃതർ ജാഗ്രത പുലർത്തി.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ഫേസ് മാസ്ക് വിതരണം ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളുമായി രംഗത്തെത്തി. മലയാളി സംഘടനകളും ഇക്കാര്യത്തിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചു. ആവശ്യത്തിന് മാസ്ക് ലഭിക്കാതായ സാഹചര്യത്തിൽ നാട്ടിൽനിന്ന് വരുന്നവർ കിട്ടാവുന്നത്ര മാസ്കുകൾ കൊണ്ടുവരണമെന്ന് മലയാളി സംഘടനകൾ തങ്ങളുടെ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് നിരവധി പേർ മാസ്കുകൾ നാട്ടിൽനിന്ന് എത്തിച്ചുനൽകി. വിമാനത്താവളം അണുമുക്തമാക്കുന്നതിനുള്ള നടപടികളുമായി സിവിൽ ഡിഫൻസും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.