Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ആകാശം കാണാത്ത’...

‘ആകാശം കാണാത്ത’ കുട്ടികൾ

text_fields
bookmark_border
‘ആകാശം കാണാത്ത’ കുട്ടികൾ
cancel

വിവാഹസർട്ടിഫിക്കറ്റ് ഇല്ലാത്ത പങ്കാളികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് തിരിച്ചറിയൽ രേഖകളോ പൗരത്വമോ  ലഭിക്കില്ല. ആരും അറിയാതെ വളർത്തുന്ന ഇൗ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല.   ലിവിങ് ടുഗതറിലൂടെ ജനിച്ച  നിരവധി മലയാളി കുട്ടികളിലൂടെയുള്ള അന്വേഷണം. അക്രമവാസനയും മനോ  വൈകല്യങ്ങളും ഇത്തരം കുട്ടികളിൽ ഉണ്ടാകാനുള്ള സാധ്യതയേറെ സാധാരണ വിവാഹം കഴിക്കുന്നവർ ഒരു കുട്ടി ഉണ്ടാകണേ എന്ന ആഗ്രഹത്തിലായിരിക്കും.

എന്നാൽ ലിവിങ് ടുഗതർ ആയി ജീവിക്കുന്ന മലയാളികളായ പ്രവാസികൾ തങ്ങൾക്ക് കുട്ടികൾ ഉണ്ടാകരുതെയെന്നായിരിക്കും പ്രാർഥിക്കുക. കാരണം വിവാഹ രേഖകൾ ഇല്ലാതെ ജീവിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ബർത് സർട്ടിഫിക്കറ്റുകൾ വരെ ലഭിക്കാൻ ബുദ്ധിമുട്ടാണ്.  മാത്രമല്ല ഇൗ കുട്ടികൾക്ക് ഭാവിയിൽ  തിരിച്ചറിയൽ രേഖകളോ പാസ്പോർേട്ടാ, വിസയോ ഒന്നും ലഭിക്കാനും സാേങ്കതിക പ്രശ്നങ്ങൾ തടസമാകും. അതിനാൽ അവർക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരങ്ങളും ലഭിക്കും. 2,200,00 മലയാളികൾ പ്രവാസജീവിതം നയിക്കുന്ന ബഹ്റൈനിൽ ഇൗ കണക്കുകളിലൊന്നും ഉൾപ്പെടാതെ, കഴിയുന്ന ചില കുട്ടികളുണ്ട്. അവർ ലിവിങ് ടുഗതർ സമ്പ്രദായത്തിെൻറ രക്തസാക്ഷികളാണ്. 

അതിൽ കൂടുതൽപേരുടെയും പിതാവ് മലയാളിയും  മാതാവ് ഏഷ്യൻ രാജ്യങ്ങളിൽ ഏതെങ്കിലും ആയിരിക്കും. മക്കൾ ആയി കഴിഞ്ഞാൽ കുറച്ച് കാലം കഴിഞ്ഞാൽ പങ്കാളിയെയും കുട്ടികളെയും തന്ത്രത്തിൽ തനിച്ചാക്കി മുങ്ങുകയാണ് പലരുടെയും പതിവ്. അതോടെ എന്ത് ചെയ്യണമെന്നാറിയാത്ത അവസ്ഥയിലാകും അമ്മയും കുഞ്ഞുങ്ങളും. താമസസ്ഥലത്തെ വാടക, ജലം, വൈദ്യുതി ചാർജുകൾ, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവക്ക് വഴി കാണാത്ത അവസ്ഥ വന്നുചേരുകയും ചെയ്യും. ലിവിങ് ടുഗതർ ബന്ധത്തിലൂടെ ജനിക്കുന്ന ഇത്തരം കുട്ടികൾ വീടിനകത്തുതന്നെ ചോദ്യചിഹ്നങ്ങളായാണ് വളരുന്നത്. മതിയായ രേഖകളില്ലാത്തതിനാൽ അവർക്ക് പുറംലോകത്തേക്ക് ഇറങ്ങാൻ കഴിയുന്നതിലും പരിമിതികളുണ്ട്. പാർപ്പിടത്തിലെ ചുമരുകളായിരിക്കും അവരുടെ അതിരുകൾ നിർണ്ണയിക്കുക. കുട്ടികൾ ജനിച്ചാൽ തന്നെ അത് വാർത്തകളാകാറുമില്ല.

താമസസ്ഥലത്ത് ഒതുങ്ങി കൂടി, പുറംലോകവുമായി ബന്ധമില്ലാതെ വളരുന്ന ഇൗ കുട്ടികളുടെ മാനസികാവസ്ഥ പോലും വിത്യസ്തമായിരിക്കാം. സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതെ, മാതാപിതാക്കളുമായി മാത്രം സഹവാസം നടത്തുന്നവരായി അവർ രൂപപ്പെടും.  ഉപേക്ഷിച്ചുപോയ പിതാക്കൻമാരെ കുറിച്ചാണ് പല കുട്ടികൾക്കും പറയാനുമുള്ളത്.  ലിവിങ് ടുഗതറിെൻറ ഇരകളായി ബഹ്റൈനിൽ  ജീവിക്കുന്ന ഒരു വീട്ടിലെ മൂന്ന് കുട്ടികളുടെ കഥ കരളലിയിപ്പിക്കുന്നതാണ്. മലപ്പുറം സ്വദേശിയായ പുരുഷനും ഏഷ്യൻ രാജ്യക്കാരിയും 22 വർഷം മുമ്പാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.  ഏതാനും വർഷം മുമ്പ് മലപ്പുറം സ്വദേശി നാട്ടിലേക്ക് മുങ്ങി. അതിനുശേഷമാണ്  അയലത്തുള്ളവർ അമ്പരപ്പിക്കുന്ന ആ കാര്യം അറിഞ്ഞത്. അടുത്ത വീട്ടിൽ കൗമാര പ്രായക്കാരായ മൂന്ന് കുട്ടികൾ വളരുന്നുണ്ട്.

ലിവിങ് ടുഗതർ ബന്ധം ആയതിനാൽ ആരും  അറിയാതെ വളർത്തുകയായിരുന്നു. എന്നാൽ തെൻറ പങ്കാളി ഉപേക്ഷിച്ചുേപായതോടെ ആ സാധുസ്ത്രീക്ക് ഒറ്റക്ക് അവരെ പോറ്റാനുള്ള സ്ഥിതി ഉണ്ടായിരുന്നില്ല. ആ ബന്ധത്തിലെ ഇരട്ട ആൺകുട്ടികൾക്ക് ഇപ്പോൾ 20 ഉം മകൾക്ക് 18 ഉം വയസുണ്ട്. ആ കുട്ടികൾ സ്കൂളിൽ പോയിട്ടില്ല.  സമൂഹമെന്തെന്ന് അറിയാത്ത ഇൗ മൂന്ന് കുട്ടികൾ അയലത്തുകാർക്ക്  ആദ്യം ഒരു കൗതുകമായിരുന്നു. പിന്നീടത് പരിഹാസവും തുടർന്ന് സഹതാപവുമായി. പിതാവ് നാട്ടിൽ ചെന്ന് മറ്റൊരു വിവാഹം നടത്തിയതായാണ് വിവരം.

തുടർന്ന് സാമൂഹിക പ്രവർത്തകർ വിവരം അറിഞ്ഞ് വിഷയത്തിൽ ഇടപെടുകയും കുട്ടികൾക്ക് പാസ്പോർട്ട് ഉണ്ടാക്കാനുള്ള ശ്രമത്തിലുമാണ്. പാസ്പോർട്ട് കിട്ടിയാൽ പിതാവിെൻറ നാട്ടിലേക്ക് പോകാം. എന്നാൽ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്ന പിതാവിെൻറ നാട്ടിൽ ചെന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടും എന്നുള്ള ആശങ്കകൾ മറ്റൊരുഭാഗത്തും. എന്തായാലും ഇൗ മൂന്ന് മക്കളുടെ കാര്യത്തിൽ ചെയ്യാവുന്ന നിയമപരമായ പ്രശ്നങ്ങളെ കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും സഹായം നൽകാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണന്ന് സാമൂഹിക പ്രവർത്തകനായ നിസാർ കൊല്ലം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ ഹോപ് ബഹ്റൈൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി കുട്ടികളെ ഇവിടെ കാണാൻ കഴിയുന്നുണ്ട്. ലിവിങ് ടുഗതർ ബന്ധത്തിൽ വളരുന്ന കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് ആശങ്കകൾ ഉണ്ടാകുേമ്പാൾ മാതാപിതാക്കളുടെ ജീവിതവും അവിടെയുള്ള മോശം സാഹചര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെയും ഭാവി ജീവിതത്തെയും ബാധിക്കുക സ്വാഭാവികമാണ്. അക്രമവാസന ഉണ്ടാകാനും കുറ്റകൃത്യങ്ങളിലേക്ക് തിരിയാനും എല്ലാം സാധ്യയുണ്ട്. അത്തരം അനുഭവങ്ങൾ ബഹ്റൈനിലെ പ്രവാസികളിൽ പലർക്കും പറയാനുമുണ്ട്.

എന്നാൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഉപരിപഠനം എന്ന സ്വപ്നവുമായി ഇപ്പോഴും വീട്ടിൽ കാത്തിരിക്കുന്ന ഒരു ഇരുപതുകാരൻ മുഹറഖിലുണ്ട്. അയാളുടെ അമ്മ ഏഷ്യൻ രാജ്യക്കാരിയും പിതാവ് വടകര സ്വദേശിയുമാണ്. ബഹ്റൈനിലെ ഒരു ഇന്ത്യൻ വിദ്യാലയത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ യുവാവിന് എന്നാൽ പ്ലസ് ടുവിനും ഡിഗ്രിക്കും പോകണമെന്ന ആഗ്രഹം നടന്നില്ല. ഇതിനിടെ പിതാവ് ഏതോ കുറ്റകൃത്യത്തിൽപ്പെട്ട് ജയിലായി.

നാല് വർഷത്തിനുശേഷം അയാൾ നാട്ടിലേക്ക് മടങ്ങി. ഇവിടെ മാതാവിനൊപ്പം താമസിക്കുന്ന യുവാവ് പാസ്പോർട്ട് സംഘടിപ്പിക്കാനായി മലയാളി സാമൂഹിക പ്രവർത്തകരുടെ മുന്നിൽ നിരന്തരം സഹായം തേടി നടക്കുകയാണ്. ഇപ്പോൾ വസ്ത്രം തുന്നൽ ജോലി വീട്ടിലിരുന്ന് ചെയ്യുന്ന യുവാവിന് കേരളത്തിൽ എത്തി, വിദ്യാഭ്യാസം തുടരണമെന്നാണ് ആഗ്രഹം. ബി.എസ്.സി കംപ്യൂട്ടർ സയൻസ് എടുത്ത് പഠിക്കണം. അതാണ് ആഗ്രഹം. തെൻറ മാതാവിന് നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണന്നും മതം മാറിയാണ് തെൻറ പിതാവിനൊപ്പം ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് എന്നതിനാൽ അവരുടെ ബന്ധുക്കളുമായുള്ള ബന്ധം മുറിഞ്ഞുവെന്നും പറഞ്ഞു.

ഇങ്ങനെ എത്രയെത്ര ഹൃദയം തുളക്കുന്ന അനുഭവങ്ങളാണ് ലിവിങ് ടുഗതർ വിഷയവുമായി ബന്ധപ്പെട്ട് ഇൗ പവിഴ ദ്വീപിലെ മലയാളികൾക്ക് പറയാനുള്ളത്. നെഞ്ചുലക്കുന്നതാണ് പല കഥകളും. സാമൂഹ്യമായ ബോധവത്കരണവും ഇടപെടലുകളും ആവശ്യമാണ് ഇൗ വിഷയത്തിൽ. തെറ്റുകളുടെ വഴിയെ സഞ്ചരിക്കുന്നവർ മാത്രമാകില്ല അതിെൻറ നിരന്തര ശിക്ഷ ഏറ്റുവാങ്ങേണ്ടി വരിക. നിരപരാധികളായ കുട്ടികളും പ്രതിക്കൂട്ടിലാകുന്നു എന്നത് എത്രയോ വലിയ ദുരന്തമാണ്. 

ഇത് സാമൂഹിക തിൻമ;  കണ്ടില്ലെന്ന് നടിക്കരുത്
എതിർലിംഗത്തിൽപ്പെട്ട വ്യക്തിയുമായി  ഏതെങ്കിലുമൊരു മലയാളി  വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നു എന്നറിഞ്ഞാൽ കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ഉയരുന്നു. ഇൗ വിഷയത്തിൽ നമുക്കെന്ത് കാര്യം എന്ന് ചിന്തിച്ച് മുഖം തിരിച്ചുപോകാൻ വരെട്ട. ഇത്തരം സമാഗമങ്ങൾ സമൂഹത്തിൽ അർബുദങ്ങൾ വളർത്തുമെന്നും രണ്ട് വ്യക്തികളുടെ കൂട്ടായ്മയല്ല; മറിച്ച് അവരുടെ വ്യക്തിത്വത്തിെൻറ അപചയമാണന്നുള്ള തിരിച്ചറിവ് എല്ലാപേരിലും ഉണ്ടാകേണ്ടതുണ്ട്. നിയമപ്രകാരമല്ലാത്ത ഒരുമിച്ച് ജീവിക്കലുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും നടപടികൾ എടുക്കാനും സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

ബഹ്റൈൻ എന്ന രാജ്യം മലയാളികൾക്ക് നൽകുന്ന സ്നേഹവും സൗഹൃദവും തൊഴിൽ സുരക്ഷയും പരിഗണനയും ശ്രദ്ധേയമാണ്. അതിെൻറ തലയ്ക്കൽ കത്തിവെക്കുന്ന നടപടിയാണ് ചില മലയാളികളുടെ ഇത്തരം സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സംഭവങ്ങൾ മലയാളികൾക്ക് ആകെ നാണക്കേടുണ്ടാക്കും. അതിനാൽ ഇൗ സാമൂഹിക അപചയത്തിൽ ഏർപ്പെടുന്ന മലയാളികൾക്ക് മുന്നറിയിപ്പ് നൽകാൻ  മലയാളികൾ തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. നല്ല സമൂഹത്തിന് ആവശ്യം നല്ല കുടുംബങ്ങളെയാണല്ലോ. 

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskidsmalayalam news
News Summary - kids-gulf news
Next Story