‘ജ്വല്ലറി അറേബ്യ 2019’; മുത്തും പവിഴവും ആഭരണങ്ങളും നിരന്നു
text_fieldsമനാമ: ‘ജ്വല്ലറി അറേബ്യ 2019’ പ്രദർശനത്തിന് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺെവൻഷൻ സെൻററിൽ ഉജ്ജ്വല തുടക്കം. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ യുടെ പ്രതിനിധിയായി ഉപപ്രധാനമന്ത്രി ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
പ്രദർശനത്തിെൻറ സംഘാടകർക്കും പെങ്കടുക്കുന്നവർക്കും പ്രധാനമന്ത്രിയുടെ ആശംസകൾ ഉപപ്രധാനമന്ത്രി കൈമാറി. ജ്വല്ലറി വ്യവസായരംഗത്തിന് പ്രദർശനം വലിയ രീതിയിലുള്ള സഹായകമാകെട്ടയെന്നും ഉപപ്രധാനമന്ത്രി ആശംസിച്ചു.
ആഭരണ, രത്ന, മുത്ത് വ്യവസായവുമായി ബന്ധപ്പെട്ട് 36 രാജ്യങ്ങളിൽനിന്നായി 561 പേരാണ് പ്രദർശനത്തിൽ സംബന്ധിക്കുന്നത്. 1992 മുതലാണ് ജ്വല്ലറി അറേബ്യയുടെ പ്രദർശനത്തിന് തുടക്കമായത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ജ്വല്ലറി എക്സിബിഷനുകളില്‍ പ്രമുഖ സ്ഥാനമാണ് ജ്വല്ലറി അറേബ്യ എക്സിബിഷനുള്ളതെന്നത് നിസ്തര്‍ക്കമാണ്. ആഭരണങ്ങള്‍ വില്പന നടത്തുന്നതിനുള്ള മികച്ച അവസരമായാണ് വ്യാപാരികള്‍ ഇതിനെ വീക്ഷിക്കുന്നത്.
ചൊവ്വാഴ്ച ബഹ്റൈനിൽ ആരംഭിക്കുന്ന ജ്വല്ലറി അറേബ്യ എക്സിബിഷന് സാമ്പത്തിക, വ്യാപാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതിന് കാരണമാകുമെന്ന് കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ ആഭരണ, നിര്‍മാണ, വിപണന മേഖലയില്‍ ബഹ്റൈന്‍ ഏറെ മുന്നോട്ടു പോകാന്‍ മുൻവർഷങ്ങളിലെ ‘ജ്വല്ലറി അറേബ്യ പ്രദർശനങ്ങൾ’ വഴിയൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.