Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ടീച്ചറിനെ...

‘ടീച്ചറിനെ ഇഷ്ടമായിരുന്നു; പക്ഷെ മദ്യലഹരിയിൽ എല്ലാം മറന്നു

text_fields
bookmark_border
‘ടീച്ചറിനെ ഇഷ്ടമായിരുന്നു; പക്ഷെ മദ്യലഹരിയിൽ എല്ലാം മറന്നു
cancel

മനാമ: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി തങ്ങൾക്കൊപ്പമുള്ള അരുൺ (25) ആണെന്ന് അറിഞ്ഞതോടെ, അരുൺ ജോലി ചെയ്തിരുന്ന ബഹ്റൈനിലെ  ട്രേഡിംങ് കമ്പനിയിലെ മലയാളികൾ ഞെട്ടലിലായി. സ്ഥാപനത്തിെൻറ പ്രധാന ചുമതല വഹിക്കുന്നവരും ചീമേനിയിലുള്ളവരാണ്. അരുണിെൻറ മാതൃസഹോദരിയുടെ മകനും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്റ്റോർ വർക്കറായിരുന്ന ഇയ്യാൾ നവംബർ നാലിനാണ് നാട്ടിേലക്ക് മൂന്നുമാസത്തെ ലീവിന് പോയത്.  കമ്പനി മടക്ക ടിക്കറ്റും നൽകിയിരുന്നു.

ഫെബ്രുവരി നാലിന് മടങ്ങിയെത്തിയ അരുൺ അന്നുതന്നെ ഡ്യൂട്ടിയിൽ കയറി. ഡിസംബർ 13 ന്  ജാനകി കൊല ചെയ്യപ്പെട്ട കാര്യവും അവരുടെ ഭർത്താവിന് സംഭവത്തിൽ ഗുരുതര പരിക്കേറ്റതും ഇയ്യാൾ സവിസ്തരം സഹപ്രവർത്തകരോട് പറഞ്ഞിരുന്നുവത്രെ. അയൽവക്കത്ത് നടന്ന അരുംകൊലയെ കുറിച്ച് സങ്കടത്തോടെയാണ് ഇയ്യാൾ മറ്റുള്ളവരോട് പറഞ്ഞതായാണ് വിവരം. പ്രതികളെ കുറിച്ച് ആർക്കും അറിയില്ലെന്നും കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല തെൻറ പെരുമാറ്റത്തിലോ മാനസിക നിലയിലോ ഏതെങ്കിലും തരത്തിലുള്ള വിത്യാസവും  അരുൺ പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

എന്നാൽ നാട്ടിലെ പ്രതികൾ പിടിയിലായതിനെ തുടർന്ന്  ഇയ്യാളെ േതടിയെത്തിയ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനോടും മറ്റുള്ളവേരാടും ഇയ്യാൾ ആദ്യമെല്ലാം തനിക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. എന്നാൽ മറ്റ് പ്രതികൾ പറഞ്ഞതും പോലീസിന് തെളിവ് ലഭിച്ചതുമെല്ലാം പറഞ്ഞപ്പോൾ അരുൺ തളർന്നു. തുടർന്ന് നാട്ടിലേക്ക് പോകാനും പോലീസിൽ കീഴടങ്ങാനും സമ്മതം അറിയിച്ചു. ടീച്ചറിനെ നീയെന്തിന് കൊലപ്പെടുത്തിയെന്നും അവർ നമുക്കെല്ലാം നല്ലതല്ലെ ചെയ്തിട്ടുള്ളൂ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ അരുൺ പറഞ്ഞത് ‘ടീച്ചറിനെ ഇഷ്ടമായിരുന്നു. പെക്ഷ മദ്യലഹരിയിൽ സംഭവിച്ചുപോയെന്നാണ്. എന്നാൽ സുഹൃത്തുക്കൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തെതെന്നും ഇയ്യാൾ പറയുന്നു. 

എന്നാൽ രാത്രിയിൽ ഇയ്യാൾ എന്തെങ്കിലും അവിവേകം ചെയ്യുമോ എന്ന ശങ്ക കാരണം ഇയ്യാളുടെ മാതൃസഹോദരിയുടെ മകനും മുറിയിൽ കാവലിരുന്നു.  പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും അരുണും അരുണിെൻറ മാതൃസഹോദരിയുടെ മകനും കൂടി ഇന്നലെ വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ബഹ്റൈനിൽ നിന്നും കോഴിക്കോേട്ടക്ക് തിരിച്ചു. ബഹ്റൈൻ എയർപോർട്ടിൽ വെച്ച് ഇയ്യാൾ േഫാണിലൂടെ ഗൾഫ് മാധ്യമവുമായി സംസാരിക്കാനും തയ്യാറായി. താൻ നാട്ടിൽ നിൽക്കുേമ്പാൾ അന്വേഷണം നടക്കുേമ്പാഴെല്ലാം അവിടെയെല്ലാം താനും പോയിരുന്നതായും എന്നാൽ തന്നെ ആരും സംശയിച്ചിരുന്നില്ലെന്നും അരുൺ പറഞ്ഞു. ജാനകി ടീച്ചർ തന്നെ പഠിപ്പിച്ചിട്ടില്ലെന്നും ഇയ്യാൾ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKasargod murder casejanaki teacher murder
News Summary - janaki teacher murder -Kerala news
Next Story