ഇന്ത്യക്ക് വേണ്ടത് സ്കൂളുകളും ആശുപത്രികളും –രാജ്ദീപ് സര്‍ദേശായി
text_fieldsമനാമ: ഇന്ത്യയിലെ ഭരണാധികാരികള്‍ ആരാധനാലയങ്ങള്‍ക്ക് പകരം കൂടുതല്‍ സ്കൂളുകളു ം ആശുപത്രികളും പണിയണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി. ബഹ് റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ ്ദേഹം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടം ദേശീയതലത്തില്‍ ഇന്ത്യ മാതൃക ആക്കേണ്ടതാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ പലകാര്യങ്ങളിലും നിലനില്‍ക്കുന്ന അന്തരം കുറച്ചുകൊണ്ടുവരാനും സര്‍ക്കാറുകള്‍ ശ്രമിക്കണം.
മനാമ: ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചൊവ്വാഴ്ച ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ അതിഥിയായെത്തും. അദ്ദേഹത്തിെൻറ പ്രഭാഷണത്തിനുശേഷം സംവാദവും ഉണ്ടായിരിക്കും. രാത്രി എട്ടിന് ഐ.ഐ.പി.എ കലാ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന കഥക് നൃത്തവും അരങ്ങേറും. തിങ്കളാഴ്ച എഴുത്തുകാരൻ സുഭാഷ് ചന്ദ്രനുമായുള്ള മുഖാമുഖം പ്രവാസി വായനക്കാരുടെ ഇടപെടൽകൊണ്ട് ശ്രദ്ധേയമായി.
രാജ്ദീപ് സര്‍ദേശായി പങ്കെടുത്ത സംവാദം ഇന്ത്യന്‍ സമൂഹത്തിെൻറ സജീവമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിെൻറ ഉദ്ദേശ്യശുദ്ധി മാനിക്കപ്പെടണമെങ്കില്‍ രൂപരേഖയില്‍നിന്ന് വിവേചനപരമായ ഭാഗങ്ങള്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം പരാജയമായെന്ന വസ്തുത ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബുക്ക്ഫെസ്റ്റ് കണ്‍വീനര്‍ ഹരികൃഷ്ണന്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, സാഹിത്യവേദി കണ്‍വീനര്‍ ഷബിനി വാസുദേവ് എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.