Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒമ്പത് വർഷത്തിനിടയിലെ...

ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; 2025ൽ ജി.സി.സിയിൽ എത്തിയത് 1.6 കോടി വിനോദ സഞ്ചാരികൾ

text_fields
bookmark_border
ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്;  2025ൽ ജി.സി.സിയിൽ  എത്തിയത് 1.6 കോടി  വിനോദ സഞ്ചാരികൾ
cancel

മനാമ: ബഹ്‌റൈന്റെ യാത്രാ-വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിദേശ സഞ്ചാരികളുടെ വരവാണ് 2025ൽ രാജ്യം രേഖപ്പെടുത്തിയത്. പുതുതായി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏകദേശം 1.604 കോടി വിദേശികളാണ് കഴിഞ്ഞ വർഷം ബഹ്‌റൈനിലേക്ക് എത്തിയത്. വർഷം മുഴുവനും സഞ്ചാരികളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന ഖ്യാതി ഇതോടെ ബഹ്റൈൻ ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധികളിൽ നിന്ന് ടൂറിസം മേഖല ശക്തമായി തിരിച്ചുവന്നതിന്റെ തെളിവാണ് ഈ വളർച്ച. 2022ൽ 1.138 കോടിയായിരുന്ന വിദേശികളുടെ വരവ് വെറും മൂന്ന് വർഷം കൊണ്ട് 1.604 കോടിയായി ഉയർന്നു. അതായത് 46.6 ലക്ഷം സഞ്ചാരികളുടെ വർദ്ധനവ്. ഏകദേശം 41 ശതമാനത്തിന്റെ വളർച്ചയാണ് ഈ കാലയളവിൽ ഉണ്ടായത്.

2025ലെ മൊത്തം വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വർഷത്തിന്റെ രണ്ടാം പാദമാണ്. ഈ മൂന്ന് മാസങ്ങളിൽ മാത്രം 41.3 ലക്ഷം സഞ്ചാരികൾ എത്തി. 2024-ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 5.1 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ ഉണ്ടായത്. പ്രാദേശിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ, പൊതു അവധികൾ, വിവിധ സീസണൽ പരിപാടികൾ എന്നിവയാണ് ഈ കാലയളവിൽ സഞ്ചാരികളുടെ ഒഴുക്ക് കൂട്ടിയത്.

വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ജനുവരി മാസത്തിലാണ്; 15.4 ലക്ഷം പേർ. തൊട്ടുപിന്നാലെ മെയ് മാസത്തിൽ 14.5 ലക്ഷവും, ഓഗസ്റ്റിൽ 14.4 ലക്ഷവും, നവംബറിൽ 14.2 ലക്ഷവും സഞ്ചാരികൾ ബഹ്‌റൈനിലേക്ക് എത്തി. എല്ലാ മാസങ്ങളിലും ഉയർന്ന തോതിൽ ആളുകൾ എത്തുന്നത് വ്യത്യസ്ത സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള ബഹ്‌റൈന്റെ മികച്ച ശേഷിയെയാണ് കാണിക്കുന്നത്.

ഈദ് അവധി ദിനങ്ങളിൽ സന്ദർശകരുടെ ഒഴുക്ക്

മനാമ: ബഹ്‌റൈൻ ടൂറിസം മേഖലയ്ക്ക് റെക്കോർഡ് നേട്ടം സമ്മാനിച്ച് ബലിപെരുന്നാൾ അവധിക്കാലം. പ്രാദേശിക ടൂറിസം കാമ്പയിനുകളുടെ വിജയത്തെത്തുടർന്ന് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അൽ സൈറാഫി അറിയിച്ചു. വിനോദ പരിപാടികളുടെ തിരിച്ചുവരവ്, ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗൾഫിലെ പ്രമുഖ ട്രാവൽ ഏജൻസികളുമായി സഹകരിച്ച് ഒരുക്കിയ പ്രത്യേക ട്രാവൽ പാക്കേജുകൾ എന്നിവയാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന വേനൽക്കാല സീസണെ വരവേൽക്കാൻ ബഹ്‌റൈൻ പൂർണ്ണ സജ്ജമാണെന്നും എല്ലാ പ്രായത്തിലുമുള്ളവർക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണമാണ് രാജ്യത്തെ ടൂറിസം സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും സഹായിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TouristEid dayBehrain
News Summary - Highest Rate in Nine Years: 16 Million Tourists Arrived in 2025
Next Story