ചരിത്രത്തിൽ ഇടംപിടിച്ച ആഘോഷരാവ്; ആവേശം സൃഷ്ടിച്ച ഒരുമ
text_fieldsമനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരള പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി. മണിക്കൂറുകൾ നീണ്ട കലാസാംസ്ക്കാരിക സന്ധ്യയിൽ അണിചേരാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അതിരുകള ില്ലാത്ത മാനവികതയുടെ ആഘോഷവും സൗഹൃദത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശവും ഉയർത്തിയ പരിപാടിയിൽ പ്രവാസി മ ലയാളികളുടെ ഒരുമ സവിശേഷ ഘടകമായി. ബഹ്റൈനിലെ പ്രവാസി സംഘടനകൾ എല്ലാം ആവേശത്തോടെ പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ പെങ്കടുക്കുകയും ചെയ്ത ഇൗ ഉത്സവം വൻ വിജയമായതിെൻറ ആവേശം എങ്ങും പ്രകടമാണ്.
കുട്ടികളും കുടുംബങ്ങളും വ്യാപകമായി എത്തിയത് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. വിശിഷ്ടാതിഥിയായി എത്തിയ മമ്മൂട്ടിയെ ആവേശത്തോടെയാണ് സദസ് സ്വീകരിച്ചത്. നിറഞ്ഞ ഹർഷാരവത്തോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരത്തിെൻറ വാക്കുകളെ ജനം സ്വീകരിച്ചത്. തുടർന്നുള്ള കലാപരിപാടികളും വിത്യസ്ത അനുഭവം നൽകി. പി.ജയചന്ദ്രെൻറ ഗാനങ്ങൾ മധുരസ്മൃതി ഗീതങ്ങളായി. മലയാളത്തിെൻറ സ്വരയൗവ്വനമായ ഭാവഗായകെൻറ പാട്ടുകൾ പ്രവാസി മലയാളത്തിന് ഗൃഹാതുരത്വവുമായി.
മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുത്ത കലാപരിപാടികളും ശ്രദ്ധേയമായി. കഴിഞ്ഞ 22 വർഷമായി സ്റ്റേജ് ഷോ സംവിധാന രംഗത്തുള്ള എൻ.വി.അജിത്താണ് ഹാർമോണിയസ് കേരള ഷോയുടെ സംവിധാനം നിർവഹിച്ചത്. ഹാർമോണിയസ് കേരള ബഹ്റൈൻ മലയാളി സമൂഹത്തിെൻറ െഎക്യപ്പെടലിെൻറയും സാഹോദര്യത്തിെൻറയും സമാഗമമായി മാറിയെന്ന് ബഹ്റൈനിലെ മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
എല്ലാവരും ഒരുമിച്ച് അണിനിരന്നു എന്ന കരുത്തും കുളിരും അനുഭവമായി മാറി. പ്രവാസികളുടെ പോറ്റമ്മയായ ബഹ്റൈൻ ജനതയോടും ഭരണാധികാരികളോടുമുള്ള സ്നേഹാദരവും ആഘോഷത്തെ വേറിട്ടതാക്കി. ഹാർേമാണിയസ് കേരളയുടെ വിളംബരം അറിയിച്ച് മാർച്ച് 15ന് നടത്തിയ കൂട്ടനടത്തവും മാർച്ച് 29ന് നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരവും വൻവിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.