ഹാർമണിയസ് കേരള: മലയാളിസമൂഹം സാക്ഷിയാകും; ചരിത്രമെഴുതും
text_fieldsമനാമ: അതിരുകളില്ലാത്ത മാനവികതയും ഒരുമയുടെ ആഘോഷവുമായി വെള്ളിയാഴ്ച ബഹ്റൈനിൽ ഇ ൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ഹാർമണിയസ് കേരള വൻവിജയമാക്കാനുള്ള ഒ രുക്കം പൂർത്തിയായി. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബഹ്റൈൻ ഗവൺെമൻറ് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളാകും. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായി എത്തുന്ന മെഗാഷോയുടെ സാക്ഷികളാകാൻ ബഹ്റൈനിലെ മലയാളിസമൂഹം എത്തുമെന്നാണ് കണക്കൂകൂട്ടൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഇതുവരെ ടിക്കറ്റുകൾ സ്വന്തമാക്കിയത്. മലയാളത്തിെൻറ അഭിമാനതാരത്തെ കാണാനും ശ്രവിക്കാനും ആവേശത്തോടെയാണ് കുടുംബങ്ങൾ കാത്തിരിക്കുന്നത്.
ബഹ്റൈനിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയയിൽ േപാസ്റ്റുകൾ പ്രവഹിക്കുകയാണ്. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയും ഭാവഗായകൻ പി. ജയചന്ദ്രനുമായിരിക്കും വേദിയുടെ ശ്രദ്ധാകേന്ദ്രം. അഭിനയകുലപതിയും ഭാവഗായകനും തമ്മിലുള്ള സർഗാത്മക ഇടപെടൽ ഹാർമണിയസ് കേരളയെ വ്യത്യസ്തമായ അനുഭവമാക്കും. നടനും ഗായകനുമായ മനോജ് കെ. ജയൻ, വിധു പ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, േജ്യാത്സന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിയെ വേറിട്ടതാക്കുമെന്നാണ് വിലയിരുത്തുന്നത്. ഹാർമണിയസ് കേരളക്ക് ഇനി മൂന്നുനാൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രചാരണവും ടിക്കറ്റ് വിൽപനയും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 330 അംഗങ്ങളുള്ള സ്വാഗതസംഘമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.