Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജ്ജ്; ആദ്യ സംഘം...

ഹജ്ജ്; ആദ്യ സംഘം സൗദിയിലെത്തി

text_fields
bookmark_border
ഹജ്ജ്; ആദ്യ സംഘം സൗദിയിലെത്തി
cancel
camera_alt

ഹജ്ജിനായി പുറപ്പെട്ട സംഘം വിമാനത്താവളത്തിൽ 

മനാമ: ഈ വർഷത്തെ ഹജ്ജിനായുള്ള ബഹ്റൈനിലെ ആദ്യ സംഘം സൗയിലെത്തി. 250ലധികം പേരടങ്ങുന്ന ആദ്യ സംഘമാണ് വെള്ളിയാഴ്ച പുലർച്ചെ സൗദിയിലെത്തിയത്. ലൈസൻസുള്ള 55 ഓപറേറ്റർമാരുടെ കീഴിൽ 4625 തീർഥാടകരാണ് ഇത്തവണ ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പുറപ്പെടുന്നത്. വിമാനത്താവളം വഴിയും കിങ് ഫഹദ് കോസ് വേ വഴിയും സൗദിയിലേക്ക് പ്രവേശിച്ചവരുണ്ട്.

വൃദ്ധരും യുവാക്കളും മധ്യവയസ്കരുമടങ്ങുന്നതാണ് സംഘം. കോസ് വേ വഴി സൗദിയിലെത്തിയവരെ സൗദി ഇസ്‍ലാമിക് അഫയേഴ്‌സ്, ദഅ്വ, ഗൈഡൻസ് മന്ത്രാലയം ഊഷ്മളമായാണ് സ്വീകരിച്ചത്. തീർഥാടകർ ആരോഗ്യ, സംഘടനാ മാർഗനിർദേശങ്ങൾ പാലിക്കാൻ സുപ്രീം കമ്മിറ്റി ഫോർ ഹജ്ജ് ആൻഡ് ഉംറ അഫയേഴ്‌സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

തീർഥാടകർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം

ഈ വർഷത്തെ ഹജ്ജിനായി പോകുന്നവർ ബഹ്റൈൻ ഹജ്ജ് മിഷനും സൗദി അറേബ്യയിലെ അധികാരികളും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.

ആചാരങ്ങളുടെ സുരക്ഷിതവും സുഗമവുമായ നിർവഹണം ഉറപ്പാക്കണമെന്നും കമ്മിറ്റി തീർഥാടകരോടായി അഭ്യർഥിച്ചു.

തീർഥാടന വേളയിൽ ആരോഗ്യം സംരക്ഷിക്കുന്നതിന് വാക്‌സിനേഷൻ ബുക്കെറ്റുകളും രക്താതിമർദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള ആവശ്യമായ മരുന്നുകളും തീർഥാടകർ കൊണ്ടുപോകണം. പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ തീർഥാടകർ അവരുടെ ഐ.ഡി കാർഡുകളും ‘നുസുക്’ സ്മാർട്ട് കാർഡും കൊണ്ടുപോകണം. തീർഥാടകരുടെ ചലനം സുഗമമാക്കുന്നതിലും സേവന നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിലും പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിലോ ഒരു തീർഥാടകനെ കാണാതായ സാഹചര്യത്തിലോ ‘നുസുക്’ കാർഡ് ഒരു പ്രധാന ഉപകരണമാണ്. ഈ വർഷത്തെ ഹജ്ജ് സീസണിലെ ആവശ്യകതകൾക്കനുസൃതമായി, ‘തവക്കൽന’, ‘നുസുക്’ തുടങ്ങിയ സൗദി അധികാരികൾ അംഗീകരിച്ച ഔദ്യോഗിക അപേക്ഷകളിൽ രജിസ്റ്റർ ചെയ്യണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ആരോഗ്യപരമായതോ മറ്റോ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പെട്ടെന്നുള്ള സഹായം ലഭ്യമാകാൻ കാമ്പയിൻ ഉദ്യോഗസ്ഥരെയോ ഹജ്ജ് മിഷനെയോ ബന്ധപ്പെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘാടനത്തിനും തീർഥാടകർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുള്ള ഹജ്ജ്, ഉംറ മന്ത്രാലയത്തിനും സൗദി അറേബ്യയിലെ അധികാരികൾക്കും കമ്മിറ്റി നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arriveshajjSaudi ArabiaFirst Group
News Summary - Hajj; First group arrives in Saudi Arabia
Next Story