Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതെക്കേ കൊല്ലംകോട്...

തെക്കേ കൊല്ലംകോട് ഇടവക പ്രവാസികളുടെ കുടുംബസംഗമം

text_fields
bookmark_border
തെക്കേ കൊല്ലംകോട് ഇടവക പ്രവാസികളുടെ കുടുംബസംഗമം
cancel
camera_alt

തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവകയിലെ പ്രവാസികളുടെ കുടുംബസംഗമത്തിൽനിന്ന്

മനാമ: തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവകയിലെ പ്രവാസികളുടെ കുടുംബസംഗമം ഒ.ഐ.സി.സി ഹാളിൽ നടന്നു. തെക്കേ കൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിൽ എത്തിച്ചേർന്ന ഇടവക വികാരി റവ. ഫാദർ. ഡോ. ഡൈസൺ യേശുദാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഷാജി പൊഴിയൂർ അധ്യക്ഷനായി.

കുടുംബസംഗമത്തിൽ കഴിഞ്ഞ 25 വർഷമായി പ്രവാസിയായി കഴിയുന്നവരെ ആദരിക്കുകയും കുടുംബിനിയായി വന്ന് ജോലിനേടി സ്വയം പര്യാപ്തത കൈവരിച്ച വനിതകളെ പൊന്നാടയും ഫലകവും നൽകി ആദരിക്കുകയുംചെയ്തു. പ്രവാസി സമൂഹത്തെ ബാധിക്കുന്ന അത്യന്താപേക്ഷിതമായ ചില വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയുംചെയ്തു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ വേദി മറ്റ് നിരവധി ചർച്ചകൾക്കും സാക്ഷ്യംവഹിച്ചു.

ഡൊമിനിക് തോമസ് സ്വാഗതവും ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി. കൺവീനർ മിൽട്ടൺ പൊഴിയൂർ, ക്രിസ്തുദാസ്, ജോൺ ഭായ്, ഡെന്നീസ്, ബേബി ജോൺശിലുവപിച്ച, അനു മരിയ ക്രൂസ്, ജോസ്, മെർവിൻ ഡാർവിൻ, ഷാർബിൻ അലക്സ്, ബേബി ജോൺ സൈമൺ, ലോബി ദാസ്, മാത്യു എം. സിൽവ, റബേക്ക, മഞ്ജു ഡൊമിനിക്, ആലിയ ഷാർബിൻ, ദീപ ജോസ്, ആഷ്‌ലി ജോസ്, ആഷ്ന ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFamily Meet Up
News Summary - Family meet up
Next Story